ജയ്‌ഹോ പദയാത്ര വിജയകരമായി മുന്നോട്ട്; കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ പകച്ച് സിപിഎം

വിജയകരമായ 11 ദിവസങ്ങള് പിന്നിട്ട് പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന് നയിക്കുന്ന ജയ് ഹോ പദയാത്ര. പാലക്കാടിന്റെ രാഷ്ട്രീയ ഭൂപടത്തില് വലിയ മാറ്റമായിരിക്കും ജയ്ഹോ വരുത്തുകയെന്നാണ് വിലയിരുത്തല്. ജില്ലയില് കോണ്ഗ്രസുമായി അകന്നു നില്ക്കുന്ന നിരവധി പ്രാദേശിക നേതാക്കളും പ്രവര്ത്തകരും യാത്രയുടെ ഭാഗമായി. യാത്രയ്ക്ക് വന് സ്വീകരണമാണ് മിക്കയിടങ്ങളിലും ലഭിക്കുന്നത്. ഇതോടെ മുഖ്യ എതിര്കക്ഷിയായ സിപിഎമ്മും ഇവിടെ അങ്കലാപ്പിലാണ്.
 | 
ജയ്‌ഹോ പദയാത്ര വിജയകരമായി മുന്നോട്ട്; കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ പകച്ച് സിപിഎം

പാലക്കാട്: വിജയകരമായ 11 ദിവസങ്ങള്‍ പിന്നിട്ട് പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോ പദയാത്ര. പാലക്കാടിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ വലിയ മാറ്റമായിരിക്കും ജയ്‌ഹോ വരുത്തുകയെന്നാണ് വിലയിരുത്തല്‍. ജില്ലയില്‍ കോണ്‍ഗ്രസുമായി അകന്നു നില്‍ക്കുന്ന നിരവധി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും യാത്രയുടെ ഭാഗമായി. യാത്രയ്ക്ക് വന്‍ സ്വീകരണമാണ് മിക്കയിടങ്ങളിലും ലഭിക്കുന്നത്. ഇതോടെ മുഖ്യ എതിര്‍കക്ഷിയായ സിപിഎമ്മും ഇവിടെ അങ്കലാപ്പിലാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ വി.കെ.ശ്രീകണ്ഠന്‍ സ്ഥാനാര്‍ത്ഥിയായാല്‍ നിഷ്പക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് സിപിഎം വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പിന് മുമ്പായി നടത്തിയ പദയാത്ര കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കുമെന്നും സിപിഎം നേതാക്കള്‍ സമ്മതിക്കുന്നു. പ്രാദേശിക നേതാക്കള്‍ പദയാത്രയില്‍ പങ്കെടുത്ത് കോണ്‍ഗ്രസില്‍ ചേരുകയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി അകന്ന് പാര്‍ട്ടി വേദികളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി. ഗോപിനാഥ് വീണ്ടും കോണ്‍ഗ്രസ് വേദിയില്‍ എത്തിയതും വികെ ശ്രീകണ്ഠന്റെ വിജയമായാണ് കണക്കാക്കുന്നത്. കോണ്‍ഗ്രസുമായി അകന്ന ഗോപിനാഥ് ഇടക്കാലത്ത് സി പി എമ്മുമായി അടുക്കുന്നു എന്ന ആക്ഷേപം ശക്തമായിരുന്നു. വിട്ടു നില്‍ക്കുന്നവര്‍ക്കൊപ്പം മറ്റു പാര്‍ട്ടികളില്‍ നിന്നും പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുന്നുണ്ട്. ഇതോടെ ‘ജയ്ഹോ’ ജില്ലയില്‍ തരംഗമായി മാറിയിരിക്കുകയാണ്.

25 ദിവസങ്ങള്‍കൊണ്ട് ജില്ലയിലെ 88 പഞ്ചായത്തുകളും 8 നഗരസഭകളും താണ്ടി 100 സ്വീകരണ പരിപാടികള്‍ ഏറ്റുവാങ്ങി 361 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് വി കെ ശ്രീകണ്ഠന്റെ ജയ്ഹോ പ്രയാണം. മാര്‍ച്ച് 14 നാണ് പദയാത്രയുടെ സമാപനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വി.കെ.ശ്രീകണ്ഠന്റെ പേരാണ് ഇപ്പോള്‍ പരിഗണനയിലുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സുമേഷ് അച്യുതന്‍, വി.എസ്. വിജയരാഘവന്‍ എന്നിവരുടെ പേരും ഉയരുന്നുണ്ടെങ്കിലും ജയ് ഹോ പദയാത്രയിലൂടെ വലിയ ജനപിന്തുണ നേടിയെടുക്കാനായ വി.കെ. ശ്രീകണ്ഠന്‍ തന്നെ മതിയെന്ന നിലപാടിലാണ് അണികളും ജില്ലയിലെ നേതാക്കളും.