പ്രവീൺ വധക്കേസ്: കൂട്ടുപ്രതി പിടിയിൽ

പ്രവീൺ വധക്കേസിൽ ഡിവൈ.എസ്.പി ഷാജിയുടെ കൂട്ടുപ്രതി സജി പിടിയിൽ. ചെന്നൈ, ആന്ധ്രയിലെ ചിറ്റൂർ എന്നിവിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു സജി.
 | 
പ്രവീൺ വധക്കേസ്: കൂട്ടുപ്രതി പിടിയിൽ

 

കോഴിക്കോട്: പ്രവീൺ വധക്കേസിൽ ഡിവൈ.എസ്.പി ഷാജിയുടെ കൂട്ടുപ്രതി സജി പിടിയിൽ. ചെന്നൈ, ആന്ധ്രയിലെ ചിറ്റൂർ എന്നിവിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു സജി. പിന്നീട് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സജി വടകരയിലെ സുഹൃത്തിന്റെ വീട്ടിലുണ്ടെന്ന് കണ്ടെത്തി ഇയാളെ അറസ്റ്റ് ചെയ്തത്.

2005 ഫെബ്രുവരി 15ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഷാജി ബന്ധു കൂടിയായ പ്രവീണിനെ കൊലപ്പെടുത്തിയശേഷം ശരീരഭാഗങ്ങൾ മുറിച്ച് വേമ്പനാട്ടു കായലിൽ ഒഴുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. രണ്ടാം പ്രതി മഞ്ഞാമറ്റം ബിനു ബൈക്കിൽ കയറ്റി കൊണ്ടുവന്ന പ്രവീണിനെ ഷാജിയും മൂന്നു വാടകഗുണ്ടകളും ചേർന്നു ബലമായി വാനിൽ കയറ്റി, കഴുത്തുവരിഞ്ഞു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

കൊച്ചിയിൽ ബസ് സർവീസ് ഉൾപ്പെടെ അനവധി ഇടപാടുകൾ നടത്തിയിരുന്ന ഷാജിയുടെ വിശ്വസ്തനായിരുന്നു പ്രവീൺ. കേസിലെ പ്രധാന പ്രതിയായ ഷാജിയും രണ്ടാം പ്രതി മഞ്ഞാമറ്റം ബിനുവും ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. കേസിൽ രണ്ടുപേരെ കോടതി വെറുതെ വിട്ടിരുന്നു. കേസിൽ രണ്ടാംഘട്ട വിധി പുറത്തു വന്നിട്ടും അഞ്ചാം പ്രതി സജി ഒളിവിലായിരുന്നു.