വികെ ശ്രീകണ്ഠന്‍ നയിക്കുന്ന ‘ജയ് ഹോ’ പദയാത്ര നാളെ സമാപിക്കും; പാലക്കാട് യു.ഡി.എഫ് മുന്നേറ്റമുണ്ടാകുമെന്ന് വിലയിരുത്തല്‍

ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന് നയിക്കുന്ന ജയ് ഹോ പദയാത്ര നാളെ സമാപിക്കും. ചടങ്ങ് എ ഐ സി സി ജനറല് സെക്രട്ടറി ഉമ്മന്ചാണ്ടി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി വര്ക്കിംഗ് പ്രസിഡന്റ് കെ സുധാകരനാണ് പരിപാടിയിലെ മുഖ്യ പ്രഭാഷകന്. 25 ദിവസം കൊണ്ട് ജില്ലയിലെ മുഴുവന് ഗ്രാമങ്ങളിലൂടെയും കാല്നടയായി കടന്നുപോകുന്ന വികെ ശ്രീകണ്ഠന് നയിക്കുന്ന പദയാത്ര സംസ്ഥാനമൊട്ടുക്കും വലിയ ചര്ച്ചയായി മാറിയിരുന്നു. എഐസിസി നേതൃത്വം യാത്രയുടെ വിശദാംശങ്ങള് നേരിട്ട് ശേഖരിക്കുകയും ജയ്ഹോ മോഡല് രാജ്യമെങ്ങും മാതൃകയാക്കാന് ആലോചിക്കുകയും ചെയ്യുന്നുണ്ട്.
 | 
വികെ ശ്രീകണ്ഠന്‍ നയിക്കുന്ന ‘ജയ് ഹോ’ പദയാത്ര നാളെ സമാപിക്കും; പാലക്കാട് യു.ഡി.എഫ് മുന്നേറ്റമുണ്ടാകുമെന്ന് വിലയിരുത്തല്‍

പാലക്കാട്: ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോ പദയാത്ര നാളെ സമാപിക്കും. ചടങ്ങ് എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനാണ് പരിപാടിയിലെ മുഖ്യ പ്രഭാഷകന്‍. 25 ദിവസം കൊണ്ട് ജില്ലയിലെ മുഴുവന്‍ ഗ്രാമങ്ങളിലൂടെയും കാല്‍നടയായി കടന്നുപോകുന്ന വികെ ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്ര സംസ്ഥാനമൊട്ടുക്കും വലിയ ചര്‍ച്ചയായി മാറിയിരുന്നു. എഐസിസി നേതൃത്വം യാത്രയുടെ വിശദാംശങ്ങള്‍ നേരിട്ട് ശേഖരിക്കുകയും ജയ്‌ഹോ മോഡല്‍ രാജ്യമെങ്ങും മാതൃകയാക്കാന്‍ ആലോചിക്കുകയും ചെയ്യുന്നുണ്ട്.

ജില്ലയിലെ 88 പഞ്ചായത്തുകളും 8 നഗരസഭകളും താണ്ടി 100 സ്വീകരണ പരിപാടികള്‍ ഏറ്റുവാങ്ങി 361 കിലോമീറ്ററാണ് വി കെ ശ്രീകണ്ഠന്റെ ജയ്ഹോ കാല്‍നടയായി സഞ്ചരിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ പദയാത്രയില്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസുമായി ഇടഞ്ഞു നിന്നിരുന്ന പ്രവര്‍ത്തകരെ ഉള്‍പ്പെടെ പാര്‍ട്ടിയുടെ ഭാഗമാക്കാന്‍ പദയാത്രയ്ക്ക് കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍. പദയാത്രയുടെ വിജയം പാലക്കാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ. മൂന്നാം അങ്കത്തിനിറങ്ങുന്ന എം.ബി രാജേഷിനെ അട്ടിമറിക്കാന്‍ വി.കെ ശ്രീകണ്ഠനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

1996 മുതല്‍ തുടര്‍ച്ചയായി എല്‍.ഡി.എഫ് വിജയിച്ച മണ്ഡലമാണ് പാലക്കാട്. ഇത്തവണ പാലക്കാട് തിരികെ പിടിക്കാനുള്ള ശക്തമായ നീക്കം നടത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. 2009ല്‍ കോണ്‍ഗ്രസിന്റെ സതീഷന്‍ പാച്ചേനീക്കെതിരെ വെറും 1820 വോട്ടുകള്‍ക്കാണ് എം,ബി രാജേഷ് വിജയിച്ചത്. എന്നാല്‍ 2014ല്‍ വിരേന്ദ്രകുമാറിനെ 1,05,300 വോട്ടുകള്‍ രാജേഷ് തോല്‍പ്പിച്ചു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വി കെ ശ്രീകണ്ഠനെ ഇറക്കി വിജയം ഉറപ്പിക്കാനാവും യു.ഡി.എഫ് ശ്രമിക്കുക. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. നേരത്തെ മണ്ഡലത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകാനാണ് താല്‍പ്പര്യമെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കിയിട്ടാണ് സൂചന. സ്ഥാനാര്‍ത്ഥിയാവാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് അദ്ദേഹം കെ സി വേണുഗോപാലിനെ അറിയിച്ചതായും അഭ്യൂഹങ്ങളുണ്ട്.