'മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരം'; അധിക്ഷേപവുമായി മുസ്ലീം ലീഗ് നേതാവ്, വീഡിയോ

 | 
Muslim League

ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി. കോഴിക്കോട് ബീച്ചില്‍ മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിലാണ് അധിക്ഷേപ പരാമര്‍ശം. റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്ന് ലീഗ് നേതാവ് പ്രസംഗത്തില്‍ പറഞ്ഞു.

'മുന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ... ഇത് വിവാഹമാണോ. വ്യഭിചാരമാണ്. സിനയാണത്. അത് പറയാന്‍ തന്റേടം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം,' എന്നായിരുന്നു അബ്ദുറഹ്‌മാന്‍ കല്ലായിയുടെ വാക്കുകള്‍.

സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അവരുടെ പ്രകടന പത്രികയില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്. ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക സ്വാതന്ത്ര്യത്തിനുള്ള 'വിഡ്ഢിത്തം' സുപ്രീം കോടതി പ്രഖ്യാപിച്ചപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തത് ഡി.വൈ.എഫ്.ഐയാണെന്ന് കമ്മ്യൂണിസ്റ്റുകാരെ പിന്തുണക്കുന്നവര്‍ ചിന്തിക്കണമെന്നും ലീഗ് നേതാവ് കൂട്ടിച്ചേര്‍ത്തു.