രാമായണത്തിലും മഹാഭാരതത്തിലും അക്രമമെന്ന പരാമര്‍ശം; യെച്ചൂരിക്കെതിരെ പരാതി നല്‍കി രാംദേവ്

രാമായണം,മഹാഭാരതം എന്നിവയില് അക്രമം ഉണ്ടെന്ന് പറഞ്ഞ സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ പരാതി നല്കി ബാബ രാംദേവ്.
 | 
രാമായണത്തിലും മഹാഭാരതത്തിലും അക്രമമെന്ന പരാമര്‍ശം; യെച്ചൂരിക്കെതിരെ പരാതി നല്‍കി രാംദേവ്

ന്യൂഡല്‍ഹി: രാമായണം,മഹാഭാരതം എന്നിവയില്‍ അക്രമം ഉണ്ടെന്ന് പറഞ്ഞ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ പരാതി നല്‍കി ബാബ രാംദേവ്. ഹരിദ്വാര്‍ എസ്പിക്കാണ് രാംദേവും ചില സന്യാസിമാരും പരാതി നല്‍കിയിരിക്കുന്നത്. ഇതിഹാസങ്ങളെ മാത്രമല്ല, വേദകാല സംസ്‌കാരത്തെയും ഇന്ത്യന്‍ പാരമ്പര്യത്തെയുമാണ് യെച്ചൂരി അപമാനിച്ചിരിക്കുന്നതെന്ന് രാംദേവ് പറഞ്ഞു.

മുഴുവന്‍ ഹിന്ദു സമൂഹത്തോടും യെച്ചൂരി ക്ഷമ ചോദിക്കണമെന്നും രാംദേവ് ആവശ്യപ്പെട്ടു. ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥിയും മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യാ സിങ്ങിന്റെ പരാമര്‍ശത്തിന് നല്‍കിയ മറുപടിയാണ് വിവാദമായത്. രാമായണത്തിലും മഹാഭാരതത്തിലുമടക്കം അക്രമം ഉണ്ടെന്ന് യെച്ചൂരി പറഞ്ഞു.

‘നിരവധി രാജാക്കന്‍മാര്‍ യുദ്ധം നടത്തിയിട്ടുണ്ട് , ഹിന്ദുക്കള്‍ക്ക് അക്രമം നടത്താനാവില്ലെന്ന രാമയാണവും മഹാഭാരതവും വായിച്ച ശേഷവും ആര്‍എസ്എസ് പ്രചാരകര്‍ പറയുന്നു. അക്രമം അഴിച്ചു വിടുന്ന മതങ്ങളുണ്ടെന്നും ഹിന്ദുക്കള്‍ അങ്ങനെ അല്ലെന്നും പറയുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഇതിനെതിരെ സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു.