രക്തം സ്വീകരിച്ച ഗര്‍ഭിണിക്ക് എച്ച്‌ഐവി ബാധിച്ച സംഭവം; രക്തദാതാവ് ആത്മഹത്യക്ക് ശ്രമിച്ചു

രക്തം സ്വീകരിച്ച ഗര്ഭിണിക്ക് എച്ചഐവി ബാധിച്ച സംഭവത്തെത്തുടര്ന്ന് രക്തദാതാവായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. എച്ച്ഐവി ബാധയുണ്ടെന്ന് അറിയാതെയാണ് യുവാവ് രക്തദാനം നടത്തിയത്. ആത്മഹത്യാ ശ്രമം ബന്ധുക്കള് കാണുകയും രക്ഷപ്പെടുത്തുകയുമായിരുന്നു.
 | 
രക്തം സ്വീകരിച്ച ഗര്‍ഭിണിക്ക് എച്ച്‌ഐവി ബാധിച്ച സംഭവം; രക്തദാതാവ് ആത്മഹത്യക്ക് ശ്രമിച്ചു

ചെന്നൈ: രക്തം സ്വീകരിച്ച ഗര്‍ഭിണിക്ക് എച്ചഐവി ബാധിച്ച സംഭവത്തെത്തുടര്‍ന്ന് രക്തദാതാവായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. എച്ച്‌ഐവി ബാധയുണ്ടെന്ന് അറിയാതെയാണ് യുവാവ് രക്തദാനം നടത്തിയത്. ആത്മഹത്യാ ശ്രമം ബന്ധുക്കള്‍ കാണുകയും രക്ഷപ്പെടുത്തുകയുമായിരുന്നു.

വിരുതുനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണിയായ യുവതിക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. വിളര്‍ച്ചയുണ്ടെന്ന് കണ്ടതോടെയാണ് രക്തം സ്വീകരിക്കാന്‍ ഡോക്ടര്‍ നിര്‍ദേശം നല്‍കിയത്. ആശുപത്രിയുടെ രക്തബാങ്കില്‍ നിന്നായിരുന്നു ആവശ്യമായ രക്തം നല്‍കിയത്. എച്ച്‌ഐവി ബാധ സ്ഥിരീകരിക്കുന്നതിനു മുമ്പായി യുവാവ് നല്‍കിയ രക്തമായിരുന്നു ഇത്.

ഒരു വിദേശയാത്രക്കിടെ രോഗം സ്ഥിരീകരിച്ച യുവാവ് രക്തബാങ്കിനെ സമീപിച്ച് ഇക്കാര്യം അറിയിച്ചെങ്കിലും അതിനു മുമ്പായി ഗര്‍ഭിണിക്ക് ഈ രക്തം നല്‍കിയിരുന്നു. സ്ത്രീയില്‍ എച്ച്‌ഐവി ബാധ സ്ഥിരീകരിക്കപ്പെട്ടതോടെ രക്തബാങ്കിനും ആശുപത്രിക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

സംഭവത്തില്‍ മൂന്ന് ലാബ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സാത്തൂരിലെ ക്യാമ്പില്‍ വെച്ചാണ് യുവാവ് രക്തം നല്‍കിയത്. പരിശോധനയില്‍ എച്ച്‌ഐവി സ്ഥിരീകരിച്ചുവെങ്കിലും യുവാവ് സ്ഥലത്തില്ലാതിരുന്നതിനാല്‍ അറിയിക്കാന്‍ സാധിച്ചില്ല. അതിനിടെ രക്തബാങ്ക് ജീവനക്കാരുടെ അശ്രദ്ധയില്‍ രക്തം രോഗിക്ക് നല്‍കുകയായിരുന്നു.