ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ച യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു

സ്വന്തമായി ആധാര് കാര്ഡ് ഇല്ലാത്തതിനാല് അധികൃതര് ചികിത്സ നിഷേധിച്ച യുവതി ആശുപത്രി വരാന്തയില് പ്രസവിച്ചു. ഹരിയാനയിലെ ഗുഡ്ഗാവിലെ ഒരു ആശുപത്രിയിലാണ് സംഭവം. മുന്നിയെന്ന ഇരുപത്തിയഞ്ചുകാരിക്കാണ് ആശുപത്രി അധികൃതര് ചികിത്സ നിഷേധിച്ചത്. സംഭവത്തെ തുടര്ന്ന് ആശുപത്രി അധികൃതര്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര് രംഗത്തെത്തിയിട്ടുണ്ട്. ചികിത്സ നല്കുന്നതില് വീഴ്ച്ച വരുത്തിയ ഒരു നഴ്സിനേയും ഡോക്ടറേയും സസ്പെന്റ് ചെയ്തിട്ടുണ്ട്.
 | 

ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ച യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു

സ്വന്തമായി ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ അധികൃതര്‍ ചികിത്സ നിഷേധിച്ച യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു. ഹരിയാനയിലെ ഗുഡ്ഗാവിലെ ഒരു ആശുപത്രിയിലാണ് സംഭവം. മുന്നിയെന്ന ഇരുപത്തിയഞ്ചുകാരിക്കാണ് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചത്. സംഭവത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. ചികിത്സ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയ ഒരു നഴ്‌സിനേയും ഡോക്ടറേയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

പ്രസവ വേദന ആരംഭിച്ചതോടെ മുന്നിയുമായി ഭര്‍ത്താവ് ബബ്ലു സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുകയായിരുന്നു. മുന്നിയെ അഡ്മിറ്റ് ചെയ്യുന്നതിന് മുന്‍പ് അള്‍ട്രാസൗണ്ട് സ്‌കാനിംഗ് നടത്തണമെന്ന് ഗൈനക്കോളജിസ്റ്റ് നിര്‍ദേശിച്ചു. തുടര്‍ന്ന് സ്‌കാനിംഗ് നടത്തുന്നതിനായി ആശുപത്രിയിലെ തന്നെ ലാബിലെത്തിയ ബബ്ലുവിനോട് ഭാര്യയുടെ ആധാര്‍ കാര്‍ഡ് ഇല്ലാതെ സ്‌കാനിംഗ് ചെയ്യാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡിന്റെ നമ്പരും ഹാജരാക്കാമെന്ന് ബബ്ലു പറഞ്ഞെങ്കിലും സ്‌കാനിംഗ് നടത്താന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല.

സ്‌കാനിംഗ് ചെയ്യാന്‍ അധികൃതര്‍ വിസമ്മതിച്ചതോടെ രണ്ട് മണിക്കൂറോളം ലാബിന് പുറത്ത് കാത്തിരുന്ന മുന്ന ആശുപത്രി വരാന്തയില്‍ തന്നെ പ്രസവിക്കുകയായിരുന്നു. ഗര്‍ഭിണിയായ ശേഷം മുന്ന അത്യാവിശ്യ പരിശോധനകള്‍ക്ക് വിധേയമായിരുന്നെല്ലെന്നും അതിനാലാണ് സ്‌കാനിംഗ് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.