കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാകിസ്ഥാന്‍ അപമാനിച്ചെന്ന് വിദേശകാര്യ മന്ത്രാലയം

ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന് വധശിക്ഷയ്ക്ക് വിധിച്ച കുല്ഭൂഷണ് ജാദവിന്റെ കുടുംബത്തെ പാകിസ്ഥാന് അപമാനിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. കുല്ഭൂഷണെ കാണാനെത്തിയ അമ്മ അവന്തി ജാദവിനെയും ഭാര്യ ചേതന്കുലിനെയും മറാത്തി ഭാഷയില് സംസാരിക്കാന് അനുവദിച്ചില്ലെന്നും സുരക്ഷാ പ്രശ്നങ്ങള് ചൂണ്ടിക്കാട്ടി ജാദവിന്റെ ഭാര്യുടെ താലി ഉള്പ്പെടെയുള്ള ആഭരണങ്ങളും വളകളും ഊരി മാറ്റാന് ആവശ്യപ്പെട്ടെന്നും ഇന്ത്യന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
 | 

കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാകിസ്ഥാന്‍ അപമാനിച്ചെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാകിസ്ഥാന്‍ അപമാനിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. കുല്‍ഭൂഷണെ കാണാനെത്തിയ അമ്മ അവന്തി ജാദവിനെയും ഭാര്യ ചേതന്‍കുലിനെയും മറാത്തി ഭാഷയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജാദവിന്റെ ഭാര്യുടെ താലി ഉള്‍പ്പെടെയുള്ള ആഭരണങ്ങളും വളകളും ഊരി മാറ്റാന്‍ ആവശ്യപ്പെട്ടെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

പാക് മാധ്യമങ്ങളും കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയെയും ഭാര്യയെയും അപമാനിച്ചു. തടവില്‍ കഴിയുന്ന കുല്‍ഭൂഷണെ കാണാന്‍ അനുവാദം നല്‍കിയപ്പോള്‍ത്തന്നെ മാന്യമായി പെരുമാറണമെന്ന് ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് പാലിക്കപ്പെട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണം. കൂടിക്കാഴ്ചയില്‍ നേരത്തേ തീരുമാനിച്ചതനുസരിച്ച് ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മീഷണറെ പങ്കെടുപ്പിച്ചില്ലെന്ന് കൂടിക്കാഴ്ചയുടെ കാര്യം ഇന്ത്യന്‍ ഹൈക്കമ്മിഷനോട് മറച്ചുവച്ചതായും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

ഇന്നലെയാണ് പാകിസ്ഥാനിലെ ജയിലിലെത്തി അമ്മയും ഭാര്യയും ജാദവിനെ കണ്ടത്. 30 മിനിട്ടാണ് നേരത്തെ സമയം അനുവദിച്ചതെങ്കിലും ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. നീലനിറത്തിലുള്ള കോട്ട് ധരിപ്പിച്ച് ചില്ലുകൂട്ടിന് അപ്പുറത്ത് നിറുത്തിയാണ് ബന്ധുക്കളെ കാണാന്‍ ജാദവിനെ അനുവദിച്ചത്.