പാകിസ്ഥാന്‍ സന്ദര്‍ശനത്തിലെ പരാമര്‍ശങ്ങള്‍; മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്

കോണ്ഗ്രസ് നേതാവ് മണിശങ്കര് അയ്യര്ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്. പാകിസ്ഥാന് സന്ദര്ശനത്തിനിടെ നടത്തിയ പരാമര്ശങ്ങളില് ബിജെപി പ്രാദേശിക നേതാവ് രാജസ്ഥാനിലെ കോട്ട ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയിലാണ് പരാതി നല്കിയത്. ബി.ജെ.പിയുടെ ഒ.ബി.സി വിങ് നേതാവായ അശോക് ചൗധരിയാണ് പരാതിക്കാരന്.
 | 

പാകിസ്ഥാന്‍ സന്ദര്‍ശനത്തിലെ പരാമര്‍ശങ്ങള്‍; മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്. പാകിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ നടത്തിയ പരാമര്‍ശങ്ങളില്‍ ബിജെപി പ്രാദേശിക നേതാവ് രാജസ്ഥാനിലെ കോട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയത്. ബി.ജെ.പിയുടെ ഒ.ബി.സി വിങ് നേതാവായ അശോക് ചൗധരിയാണ് പരാതിക്കാരന്‍.

അയ്യര്‍ പാകിസ്ഥാനോട് സ്‌നേഹം പ്രകടിപ്പിക്കുകയും പുകഴ്ത്തുകയും ചെയ്തുവെന്നും ഇത് തന്റെ ദേശസ്‌നേഹത്തെ വ്രണപ്പെടുത്തിയെന്നും പരാതിയില്‍ വിശദീകരിക്കുന്നു. മണിശങ്കര്‍ അയ്യരുടെ പ്രവൃത്തി ദേശദ്രോഹപരമായതിനാല്‍ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്നും പരാതി ആവശ്യപ്പെടുന്നു. ഐ.പി.സി 124 (എ),500, 504 എന്നീ വകുപ്പുകളനുസരിച്ചാണ് പരാതി.

പാകിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ കറാച്ചിയില്‍ വെച്ച് സംസാരിച്ചപ്പോള്‍ അയ്യര്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിന് കാരണമായത്. പാകിസ്ഥാനില്‍ നിന്ന് കിട്ടുന്ന സ്‌നേഹത്തേക്കാള്‍ കൂടുതല്‍ വെറുപ്പ് ഇന്ത്യയില്‍ നിന്ന് നേരിടുന്നുവെന്നായിരുന്നു മണിശങ്കര്‍ അയ്യര്‍ പറഞ്ഞത്. ഇന്ത്യയെ പോലെ തന്നെ പാകിസ്താനെയും സ്‌നേഹിക്കുന്നുവെന്നും നിരന്തരമായ ചര്‍ച്ചയിലൂടെ അല്ലാതെ ഇന്ത്യ പാക് പ്രശ്നം പരിഹരിക്കാന്‍ കഴിയില്ലെന്നും അയ്യര്‍ പറഞ്ഞു.

ഇന്ത്യയോടുള്ള സമീപനത്തില്‍ പാക്കിസ്ഥാന്‍ ഏറെ മുന്നേറിയിട്ടുണ്ട് എന്നാല്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് നാമമാത്രമായ മാറ്റം മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും അയ്യര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.