കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹ എന്‍ഡിഎ വിടുന്നു; ഇന്ന് രാജിവെച്ചേക്കും

കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹ ഇന്ന് രാജിവെച്ചേക്കും. കുശ്വാഹയുടെ നേതൃത്വത്തിലുള്ള ലോക് സമതാ പാര്ട്ടിയോട് ബി.ജെ.പി തുടരുന്ന അവഗണനയില് പ്രതിഷേധിച്ചാണ് രാജി. ഇതോടെ എന്.ഡി.എയെയുമായുള്ള എല്ലാ ബന്ധവും ലോക് സമതാ പാര്ട്ടി (ആര്.എല്.എസ്.പി) അവസാനിപ്പിക്കുമെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്ത്തനങ്ങള് വിലയിരുത്തുന്നതിനായി ഡല്ഹിയില് പ്രതിപക്ഷ പാര്ട്ടികള് സംഘടിപ്പിക്കുന്ന യോഗത്തില് ആര്.എല്.എസ്.പി പങ്കെടുത്തേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
 | 
കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹ എന്‍ഡിഎ വിടുന്നു; ഇന്ന് രാജിവെച്ചേക്കും

ന്യൂഡല്‍ഹി:കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹ ഇന്ന് രാജിവെച്ചേക്കും. കുശ്വാഹയുടെ നേതൃത്വത്തിലുള്ള ലോക് സമതാ പാര്‍ട്ടിയോട് ബി.ജെ.പി തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി. ഇതോടെ എന്‍.ഡി.എയെയുമായുള്ള എല്ലാ ബന്ധവും ലോക് സമതാ പാര്‍ട്ടി (ആര്‍.എല്‍.എസ്.പി) അവസാനിപ്പിക്കുമെന്നാണ് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ ആര്‍.എല്‍.എസ്.പി പങ്കെടുത്തേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

നാളെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേരുന്ന എന്‍.ഡി.എ യോഗത്തില്‍ നിന്ന് ആര്‍.എല്‍.എസ്.പി വിട്ടുനില്‍ക്കുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ബീഹാറില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആര്‍.എല്‍.എസ്.പി എന്‍.ഡിഎ വിടാന്‍ കാരണമായിരിക്കുന്നത്. ബി.ജെ.പി തങ്ങളെ അവഗണിക്കുന്നതായി ആര്‍.എല്‍.എസ്.പി നേരത്തെ ആരോപിച്ചിരുന്നു. സീറ്റ് വിഹിതത്തിന്റെ കാര്യത്തില്‍ അന്തിമം തീരുമാനത്തിനായി നവംബര്‍ 30 വരെ അദ്ദേഹം ബിജെപിക്ക് സമയപരിധി നല്‍കിയിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ ബി.ജെ.പി സമവായത്തിന് ശ്രമിക്കാതിരുന്നതോടെയാണ് ഉപേന്ദ്ര കുശ്വാഹ രാജിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ മാനവ വിഭവശേഷി സഹമന്ത്രിയാണ് കുശ്വാഹ. ബിഹാറില്‍ ലാലു പ്രസാദിന്റെ ആര്‍ജെഡിയുമായുമായും കോണ്‍ഗ്രസുമായും ആര്‍എല്‍എസ്പി സഖ്യത്തിലേര്‍പ്പെടുമെന്നാണ് കരുതുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചെറുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേരത്തെ തീരുമാനിച്ചിരുന്നു.