ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് 

 | 
jammu

ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച നാല് മലയാളികളുടെയും പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. പാലക്കാട് സ്വദേശികളായ സുധീഷ്, അനിൽ, രാഹുൽ, വിഘ്നേഷ് എന്നിവരാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന രാജേഷ്, അരുൺ, മനോജ്‌ എന്നിവർ പരുക്കേറ്റ് ആശുപത്രിയിൽ തുടരുന്നു. ഇവരിൽ മനോജിന്റെ നില ഗുരുതരമാണ്. മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനും, പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താനും സർക്കാർ തലത്തിൽ ജമ്മുകശ്മീർ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. എഐഎംഎ അടക്കമുള്ള മലയാളി സംഘടനകളും സഹായം ഉറപ്പാക്കാൻ രംഗത്തുണ്ട്.

 ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് വീണാണ് അപകടമുണ്ടായത്.  റോഡിൽ നിന്നും ഏറെ താഴെയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. മരിച്ച മലയാളികൾ നാല് പേരും പാലക്കാട് ചിറ്റൂർ സ്വദേശികളാണ്. മൂന്ന് പേർക്ക് പരുക്കേറ്റു. മരിച്ച ഡ്രൈവർ അജാസ് അഹമ്മദ് ഷാ ജമ്മുകശ്മീരിലെ ഗന്ധർബൾ സ്വദേശിയാണ്. കാറിൽ എട്ടുപേരാണ് ഉണ്ടായിരുന്നത്. ഡ്രൈവർ ഒഴികെ ഏഴുപേരും മലയാളികളായിരുന്നു.