വി.ഡി. സതീശനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി; ‘പരമ പന്നൻ, ഈഴവ വിരോധി'
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അധിക്ഷേപിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളം കണ്ടതിൽവെച്ച് ഇങ്ങനെയൊരു പരമ പന്നനെ താൻ കണ്ടിട്ടില്ലെന്നാണ് വെള്ളാപ്പള്ളി വി.ഡി. സതീശിനെക്കുറിച്ച് പറഞ്ഞത്.
പന്നൻ എന്നുതന്നെ ഞാൻ പറയും. പ്രതിപക്ഷ നേതാവ് എന്ന നിലയിലെ മാന്യതയും മര്യാദയും കൊടുത്ത് സംസാരിക്കുന്നുണ്ടോ? ഈഴവ വിരോധിയും കൂടിയാണ്. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെ ഒതുക്കിയില്ലേ? -വെള്ളാപ്പള്ളി പറഞ്ഞു.
വെള്ളാപ്പള്ളിയുടെ പ്രസംഗത്തിൽ നിന്ന്:
ഒരു പ്രതിപക്ഷ നേതാവ് ഉണ്ട്. അദ്ദേഹത്തിന്റെ പേര് മറന്നു, ആ വി.ഡി. സതീശൻ. കേരളം കണ്ടതിൽ വെച്ച് ഇങ്ങനെ ഒരു പരമ പന്നനെ ഞാൻ കണ്ടിട്ടില്ല. പന്നൻ എന്ന് തന്നെ ഞാൻ പറയും. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള മാന്യതയും മര്യാദ കൊടുത്ത് സംസാരിക്കുന്ന രീതിയുണ്ടോ? ഈ സൈസ് തറ... എനിക്ക് വയസ് 88 ഉണ്ട്. 89 ലേക്ക് പ്രവേശിക്കാൻ ഒരു മാസം കൂടിയേയുള്ളൂ. ഞാൻ ഒരുപാട് രാഷ്ട്രീയക്കാരെ കണ്ടിട്ടുണ്ട്. ഇത്തരം തറപറയുന്നൊരു വിഡിയെ ഞാൻ കണ്ടിട്ടില്ല. ഈഴവ വിരോധി കൂടിയാണ്. കെപിസിസി പ്രസിഡന്റ് ഒരു ഈഴവനായിരുന്നു. അദ്ദേഹത്തെ എപ്പോഴും കേറി അഭിപ്രായം പറയും. പിന്നെ എതിരായിട്ട് വർത്താനം പറയും. പറഞ്ഞ് പറഞ്ഞ് ആ മനുഷ്യനെ ഒതുക്കിയില്ലേ. അനവസരത്തിൽ അദ്ദേഹത്തെ താഴെ ഇറക്കിയിരുത്തി. പിണറായിയെ ചീത്ത പറയുക, കെപിസിസി പ്രസിഡന്റിനെ ചീത്ത പറയുക, എന്നെ ചീത്ത പറയുക... എന്നെ കണ്ടുകൂട.. ഞാൻ എന്ത് ചെയ്തിട്ടാണ്. ഇയാൾക്ക് എന്ത് അറിയാം. ഒരു ചുക്കും ചുണ്ണാമ്പും അറിയാൻ പാടില്ല. അവർ പറയുമ്പോൾ ഒത്തു പറഞ്ഞ് സ്ഥാനം അടിച്ചെടുക്കണം. മുസ്ലിം ലീഗിന് ഒത്തുപറയണം. എന്നിട്ട് അടുത്ത സ്ഥാനം ഉറപ്പിക്കണം. മുഖ്യമന്ത്രിയാകാൻ നടക്കുകയാണ്. ഈ സൈസ് തറയെയൊക്കെ പിടിച്ച് മുകളിലോട്ട് പോയാൽ കേരള രാഷ്ട്രീയത്തിൽ ഈ പറയുന്ന എല്ലാവരേയും യോജിപ്പിച്ചു കൊണ്ടുപോകാൻ വല്ല കഴിവും ഉണ്ടോ. ആരെയെങ്കിലും ചീത്ത പറയാൻ കൊണ്ടിരുത്തുക. ആരെയെങ്കിലും ചീത്ത പറയാൻ സതീശനെക്കൊണ്ട് പറയിപ്പിക്കുക. അല്ലാതെ മാന്യമായി വർത്തമാനം പറയാനോ മാന്യമായി കൈകാര്യം ചെയ്യാനോ... ചെന്നിത്തല ആരെയെങ്കിലും ചീത്ത പറഞ്ഞിട്ടുണ്ടോ? എത്ര പാരമ്പര്യം ഉള്ള ആളാണ്. കേരള രാഷ്ട്രീയത്തിൽ സതീശനെപോലെ ഇത്രയധികം അധഃപതിച്ച ഒരു രാഷ്ട്രീയ നേതാവില്ല. ആ ആളാണ് എന്നെ ഗുരുധർമ്മം പഠിപ്പിക്കാൻ നടക്കുന്നത്. ഒരിക്കലും വിശ്വസിക്കാൻ കൊള്ളാത്തവനാണ് വി.ഡി. സതീശൻ. ലീഗിനെ സുഖിപ്പിക്കണം, അവര് വോട്ട് ബാങ്ക് ആണ്-വെള്ളാപ്പള്ളി പറഞ്ഞു

