ലോകകപ്പ് യോഗ്യത തകർപ്പൻ ജയത്തോടെ അർജന്റീന; ബ്രസീലിന് സമനില

ലയണൽ മെസി ഗോളടിച്ച മത്സരത്തിൽ ഉറുഗ്വയേ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്
 | 
Messi

ലോകകപ്പ് യോഗ്യത  കോൺമെബോൾ അ‍ഞ്ചാം റൗണ്ടിൽ അർജന്റീനക്ക് മികച്ച വിജയം. ലയണൽ മെസി ഗോളടിച്ച മത്സരത്തിൽ ഉറുഗ്വയേ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അർജന്റീന തോൽപ്പിച്ചത്. റോഡ്രീഗോ ഡി പോൾ, ലൗത്തറോ മാർട്ടീനസ് എന്നിവരായിരുന്നു മറ്റ് സ്കോറർമാർ.

ബ്യൂണസ് അയേഴ്സിൽ നടന്ന മത്സരത്തിൽ ലോ സെൽസോ അസിസ്റ്റിലാണ് ലയണൽ മെസി മുപ്പത്തിയെട്ടാം മിനിറ്റിൽ ഗോളടിക്കുന്നത്. ലോ സെൽസോയുടെ പാസ് സ്വീകരിച്ച മെസി ഗോളടിക്കാനായി പന്ത് നിക്കോളാസ് ഗോൺസാലോസിന് പോസ്റ്റിലേക്ക് അടിച്ചു നൽകുന്നു. എന്നാൽ പന്ത് ഗോൺസാലസിനേയും ഉറുഗ്വൻ ഗോളിയേയും കബളിപ്പിച്ച് വലയിലെത്തുകയാണ് ഉണ്ടായത്. 

ആറു മിനിറ്റികൾക്കപ്പുറം അർജന്റീനയുടെ രണ്ടാം ഗോൾ. മാർട്ടീനസിന്റെ അസിസ്റ്റിൽ റോഡ്രിഡോ ഡീപോൾ വല കുലുക്കി. രണ്ടാം പകുതിയിൽ അറുപത്തിരണ്ടാം മിനിറ്റിലാണ് മൂന്നാം ഗോൾ പിറന്നത്. ടോട്ടനം താരം ജിയോവാനി ലോ സെൽസോയുടെ അസിസ്റ്റ് വീണ്ടും. ഇത്തവണ ഗോൾ നേടിയത് മാർട്ടീനസ്. രണ്ടാം പകുതിയിൽ സുവാരസിന്റെ നേതൃത്വത്തിൽ ഉറുഗ്വായ് നന്നായി കളിച്ചെങ്കിലും ഗോളടിക്കാനായില്ല. പത്ത് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 22 പോയിന്റുമായി അർജന്റീന രണ്ടാം സ്ഥാനത്താണ്.

കഴിഞ്ഞ പത്ത് കളികളിൽ ഒമ്പതിലും ജയിച്ച ബ്രസീലിനെ കൊളംമ്പിയ ഗോൾ രഹിത സമനിലിയിൽ തളച്ചു. 28 പോയിന്റുമായി ബ്രസീലാണ് യോഗ്യത പട്ടികയിൽ മുന്നിൽ. മറ്റ് മത്സരങ്ങളിൽ ബൊളീവിയ പെറുവിനേയും വെനസ്വേല ഇക്വഡോറിനേയും ചിലി പരാഗ്വയേയും തോൽപ്പിച്ചു.