റോബോട്ടിക് മീനും വരവായി
ഇത് സൈബർ യുഗമാണ്. ഇവിടെ റോബോട്ടിക് സയൻസിനെ നിത്യജീവിതത്തിന്റെ എല്ലാ തുറകളിലും എത്തിക്കാൻ ഗവേഷകർ കിണഞ്ഞ് പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഈൽ മത്സ്യത്തോട് സാദൃശ്യമുള്ള ഒരു റോബോട്ടിക് ഫിഷിനെയും ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നു. സിംഗപ്പൂരിലെ ഒരു സംഘം ശാസ്ത്രജ്ഞൻമാരാണ് ഈ വിസ്മകരമായ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്.
ഈൽ മത്സ്യത്തെപ്പോലുള്ള റോബോട്ടിക് ഫിഷിന്റെ ഒരു പ്രോട്ടോടൈപ്പിനെയാണ് ഗവേഷകർ തയ്യാറാക്കിയിരിക്കുന്നത്. ഡൈവർമാർക്ക് എത്താൻ സാധിക്കാത്ത സ്ഥലങ്ങളിൽ ഇവയെ ഉപയോഗിച്ച് മറൈൻ ഫോഴ്‌സുകൾക്ക് പര്യവേഷണം നടത്താൻ സാധിക്കും. ചെറുതും ഏറ്റവും പുതിയ സാങ്കേതികവിദ്യയുപയോഗിച്ച് നിർമിച്ചതും ജലത്തിനടിയിൽ വച്ച് സ്വയം പ്രവർത്തിക്കാൻ ശേഷിയുള്ളതുമാണീ റോബോട്ടിക് ഫിഷ്. തങ്ങൾ വിവിധയിടങ്ങളിൽ വച്ച് നടത്തിയ വ്യത്യസ്തമായ പരീക്ഷണങ്ങൾ തീർത്തും വിജയമായിരുന്നുവെന്നാണ് ഗവേഷകർ പറയുന്നത്.
മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഇതിനെ ജലത്തിനടിയിലൂടെ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കാൻ സാധിക്കുന്നുണ്ടെന്നും നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരിലെ ജിയാൻക്‌സിൻ സു അവകാശപ്പെടുന്നു. ഈ പ്രൊജക്ടിന്റെ കോ ഓഥറാണ് ഇദ്ദേഹം. പുതിയ രീതിയിലുള്ള സെൻട്രൽ പാറ്റേൺ ജനറേറ്റർ മോഡലാണ് ഗവേഷകർ അവതരിപ്പിച്ചിരിക്കുന്നത്. യഥാർത്ഥത്തിലുള്ള ഒരു ആൻഗ്യുല്ലിഫോം ഫിഷിന്റെ സ്വിമ്മിംഗ് പാറ്റേൺ ഈ റോബോട്ടിക് ഫിഷിൽ പുനർസൃഷ്ടിക്കുന്നതിൽ ശാസ്ത്രജ്ഞർ വിജയം കണ്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പാമ്പിന്റെ രൂപത്തിലുള്ള ഈ റോബോട്ടിക് ഫിഷിന് വെള്ളത്തിലും ഉറച്ച നിലത്തും ഒരു പോലെ സഞ്ചരിക്കാനാകും. 3ഡി ഓസ്‌കില്ലേറ്ററുകൾ, ആർട്ടിഫിഷ്യൽ ന്യൂട്രൽ
നെറ്റ്‌വർക്ക്, ഔട്ടർ ആംപ്ലിറ്റിയൂഡ്് മോഡലേറ്റർ എന്നിവയാലാണിത് നിയന്ത്രിക്കപ്പെടുന്നത്. ഇതു സംബന്ധിച്ച പഠനം ജേർണൽ വേൾഡ് സയന്റിഫിക്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.