സൗരോര്‍ജ്ജം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന വിമാനം സോളാര്‍ ഇംപള്‍സ് ദീര്‍ഘദൂര യാത്രക്കൊരുങ്ങുന്നു

വ്യോമയാനരംഗം പുത്തന് ചരിത്രമെഴുതാന് ഒരുങ്ങുകയാണ് സോളാര് ഇംപള്സ് 2 എന്ന ചെറു വിമാനം. പൂര്ണ്ണമായും സൗരോര്ജ്ജമുപയോഗിച്ച് പ്രവര്ത്തിക്കുന്ന സോളാര് ഇംപള്സ് ദീര്ഘദൂര സഞ്ചാരത്തിനുള്ള തയ്യാറെടുപ്പിലാണ്. ജപ്പാനില് നിന്ന് ഹവായ് ദ്വീപിലേക്ക് ആകും സോളാര് ഇംപള്സ് 2 എന്നഈ വിമാനത്തിന്റെ ആദ്യ പറക്കല്. 4000 മൈല് ദൂരമാണ് ആദ്യം പറക്കലില് ഈ വിമാനം താണ്ടാനൊരുങ്ങുന്നത്.
 | 

സൗരോര്‍ജ്ജം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന വിമാനം സോളാര്‍ ഇംപള്‍സ് ദീര്‍ഘദൂര യാത്രക്കൊരുങ്ങുന്നു

മുംബൈ: വ്യോമയാനരംഗം പുത്തന്‍ ചരിത്രമെഴുതാന്‍ ഒരുങ്ങുകയാണ് സോളാര്‍ ഇംപള്‍സ് 2 എന്ന ചെറു വിമാനം. പൂര്‍ണ്ണമായും സൗരോര്‍ജ്ജമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സോളാര്‍ ഇംപള്‍സ് ദീര്‍ഘദൂര സഞ്ചാരത്തിനുള്ള തയ്യാറെടുപ്പിലാണ്. ജപ്പാനില്‍ നിന്ന് ഹവായ് ദ്വീപിലേക്ക് ആകും സോളാര്‍ ഇംപള്‍സ് 2 എന്നഈ വിമാനത്തിന്റെ ആദ്യ പറക്കല്‍. 4000 മൈല്‍ ദൂരമാണ് ആദ്യം പറക്കലില്‍ ഈ വിമാനം താണ്ടാനൊരുങ്ങുന്നത്.

മണിക്കൂറില്‍ 90 മൈല്‍ വേഗത്തിലായിരിക്കും ഇതിന്റെ പറക്കല്‍. ഊര്‍ജ്ജ ക്ഷമത വര്‍ദ്ധിപ്പിക്കാനാണ് ഇത്രയും പതുക്കെ വിമാനം പറക്കുന്നത് എന്നാണ് വിശദീകരണം. നിര്‍ത്താതെ പറക്കുന്ന വിമാനം നാലഞ്ച് ദിവസമെടുക്കും ഹവായിലെത്തിച്ചേരാന്‍ എന്നാണ് നിഗമനം. മണിക്കൂറില്‍ 600 മൈല്‍ വേഗത്തില്‍ പറക്കുന്ന ബോയിംഗ് 777 വിമാനത്തിന് വെറും എട്ടുമണിക്കൂര്‍ കൊണ്ട് ഈ ദൂരം താണ്ടാനാകും. കാലാവസ്ഥ അനുകൂലമാകുന്ന ദിവസമാകും വിമാനം പറന്നുയരുക.

കാര്‍ബണ്‍ ഫൈബറുകള്‍ ഉപയോഗിച്ചാണ് ഈ വിമാനം നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ 17,248 സോളാര്‍ സെല്ലുകള്‍ ഉണ്ട്. ചിറകുകളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. നാല് ലിഥിയം പോളിമര്‍ ബാറ്ററികളാണ് ചാര്‍ജ് ചെയ്യാനായി ഉപയോഗിക്കുന്നത്. 5070 പൗണ്ട് മാത്രം ഭാരമുള്ള ഇതിന്റെ ചിറകുകളുടെ വിസ്താരം 236 അടി ആണ്. ഈ പ്രത്യേകത തന്നെയാണ് ഇതിനെ കൂടുതല്‍ നേരം പറക്കാന്‍ സഹായിക്കുന്നത്.

സോളാര്‍ ഇംപള്‍സ് നിര്‍മിച്ച സംഘത്തിലെ ആന്ദ്രെ ബോര്‍ഷ്‌ബെര്‍ഗാകും വിമാനത്തെ ഈ ദൗത്യത്തില്‍ പറപ്പിക്കുന്നത്. ഒരാള്‍ക്ക് മാത്രമേ ഇതില്‍ യാത്ര ചെയ്യാനാകൂ. ഇത്രയും നീളുന്ന യാത്രയില്‍ 20 മിനിറ്റ് മാത്രമേ ഇദ്ദേഹത്തിന് വിശ്രമിക്കാനാകൂ. മാര്‍ച്ച് 9-ാം തിയതി ലോക പര്യടനം ആരംഭിച്ച സോളാര്‍ ഇംപള്‍സ് യാത്ര പൂര്‍ത്തിയാക്കി ഓഗസ്‌റ്റോടെ യുഎഇയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ മെയ് അവസാനം യാത്ര തുടങ്ങിയെങ്കിലും കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ജപ്പാനിലെ നയോഗയിലാണ് വിമാനമിറക്കിയത്. കനത്ത കാറ്റില്‍ വിമാനത്തിന്റെ ചിറകിന് കേടുപാടുകള്‍ സംഭവിച്ചിു. ഇത് ശരിയാക്കിയാകും യാത്ര തുടരുക. ബാറ്ററിയില്‍ സംഭരിക്കുന്ന ഊര്‍ജം ഉപയോഗിച്ച് വിമാനത്തിന് രാത്രിയിലും യാത്ര ചെയ്യാനാകും.