മഴക്കെടുതിയില്‍ ഇതുവരെ നഷ്ടമായത് 270ലേറെ ജീവനുകള്‍; പരിഭ്രാന്തരാകാതെ ഒന്നിച്ച് നേരിടാം

കഴിഞ്ഞ മാസം ജൂലൈ 29 മുതലുണ്ടായ മഴക്കെടുതിയില് നഷ്ടമായത് 270 ലേറെ ജീവനുകള്. ഇന്ന് സംഭവിച്ച മരണങ്ങളുടെ വിവരങ്ങള് ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. മുഖ്യമന്ത്രി നടത്തിയ വാര്ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള് അറിയിച്ചിരിക്കുന്നത്. മുന്നറിയിപ്പ് ഉണ്ടായാല് ഉടന് മാറിനില്ക്കാന് എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്ത്ഥിച്ചു.
 | 

മഴക്കെടുതിയില്‍ ഇതുവരെ നഷ്ടമായത് 270ലേറെ ജീവനുകള്‍; പരിഭ്രാന്തരാകാതെ ഒന്നിച്ച് നേരിടാം

തിരുവനന്തപുരം: കഴിഞ്ഞ മാസം ജൂലൈ 29 മുതലുണ്ടായ മഴക്കെടുതിയില്‍ നഷ്ടമായത് 270 ലേറെ ജീവനുകള്‍. ഇന്ന് സംഭവിച്ച മരണങ്ങളുടെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. മുന്നറിയിപ്പ് ഉണ്ടായാല്‍ ഉടന്‍ മാറിനില്‍ക്കാന്‍ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

അടിയന്തര സഹായം ആവശ്യമായ സ്ഥലങ്ങളില്‍ പ്രത്യേക സേനകളെ നിയോഗിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടവരെ രക്ഷിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കുട്ടനാടില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണം. കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍ മേഖലകളില്‍ ജലനിരപ്പുയരാന്‍ സാധ്യതയുണ്ട്. പത്തനംതിട്ടയില്‍ റാന്നി, ആറന്‍മുള, കോഴഞ്ചേരി തുടങ്ങിയ മേഖലകളില്‍ പ്രത്യേക ശ്രദ്ധയും ഇടപെടലുമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മിക്ക വില്ലേജുകളിലും മഴക്കെടുതി ബാധിതമാണ്. കെ.എസ്.ഇ.ബിയുടെ 58 ഡാമുകളും ജലവിഭവ വകുപ്പിന്റെ 22 ഡാമുകളും നിറഞ്ഞു കവിഞ്ഞതായി പിണറായി അറിയിച്ചു. ഇപ്പോള്‍ വെള്ളം കയറിയിട്ടില്ല എന്നു കരുതി ജനങ്ങള്‍ പ്രശ്ന സാധ്യതയുള്ള മേഖലകളില്‍ നിന്ന് മാറാതിരുന്നാല്‍ പിന്നീട് വെള്ളം കയറിയാല്‍ പ്രശ്നമാകും. അതിനാല്‍, സുരക്ഷ കരുതി മുന്നറിയിപ്പ് ലഭിച്ചാല്‍ ഉടന്‍ മാറാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ  ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം.

മഴക്കെടുതി മൂലം ഗുരുതര സ്ഥിതി തുടരുന്ന സംസ്ഥാനത്ത് ജനങ്ങള്‍ ആശങ്കപ്പെടാതെ മുന്നറിപ്പുകളുമായി സഹകരിക്കണം. 29 മുതലുള്ള മഴക്കെടുതി മരണങ്ങള്‍ 256 ആണ്. ഈ ഘട്ടത്തില്‍ 65 മരണമാണുള്ളത്. വ്യാഴാഴ്ച നെന്മാറയില്‍ മണ്ണിടിഞ്ഞ് എട്ടുപേര്‍ മരിച്ചിട്ടുണ്ട്.

സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മിക്ക വില്ലേജുകളിലും മഴക്കെടുതി ബാധിതമാണ്. കെ.എസ്.ഇ.ബിയുടെ 58 ഡാമുകളും ജലവിഭവ വകുപ്പിന്റെ 22 ഡാമുകളും നിറഞ്ഞുകവിഞ്ഞു. ഇത്തരത്തില്‍ ഒരുകാലത്തുമില്ലാത്ത അവസ്ഥയാണ് കേരളത്തില്‍. ഇക്കാര്യങ്ങളില്‍ മനുഷ്യസാധ്യമായ എല്ലാ ഇടപെടലുകളും രക്ഷാപ്രവര്‍ത്തനവും നടത്തുന്നു.

മുന്നറിയിപ്പ് ഉണ്ടായാല്‍ മാറിനില്‍ക്കാന്‍ എല്ലാവരും തയാറാകണം. ഇപ്പോള്‍ വെള്ളം കയറിയിട്ടില്ല എന്നു കരുതി ജനങ്ങള്‍ പ്രശ്നസാധ്യതയുള്ള മേഖലകളില്‍ നിന്ന് മാറാതിരുന്നാല്‍ പിന്നീട് വെള്ളം കയറിയാല്‍ പ്രശ്നമാകും. അതിനാല്‍, സുരക്ഷ കരുതി മുന്നറിയിപ്പ് ലഭിച്ചാല്‍ ഉടന്‍ മാറാന്‍ തയാറാകണം.

പെരിയാറിന്റെയും ചാലക്കുടിയ പുഴയുടേയും ഭാഗത്തുള്ളവര്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്തണം. പെരിയാറില്‍ ഒരു മീറ്ററോളം വെള്ളം പൊങ്ങാന്‍ സാധ്യതയുണ്ട്. ചാലക്കുടി ഭാഗത്തും ജലമുയരാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് കരകളില്‍ ഉള്ളവര്‍ മാറിത്താമസിക്കണം. ചാലക്കുടി പുഴയുടെ ഇരുഭാഗത്തും ഓരോ കിലോമീറ്റര്‍ ചുറ്റളവിലുമുള്ളവര്‍ സുരക്ഷ കണക്കിലെടുത്ത് മാറിത്താമസിക്കണം. ആലുവയിലും ഇപ്പോള്‍ വെള്ളം കയറിയതിന്റെ അരകിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ ജാഗ്രതവേണം. മാറാന്‍ നിര്‍ദേശമുണ്ടെങ്കില്‍ മാറണം. ഇക്കാര്യത്തില്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണ്.

അടിയന്തര സഹായം ആവശ്യമായ സ്ഥലങ്ങളില്‍ പ്രത്യേക സേനകളെ നിയോഗിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടവരെ രക്ഷിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കുട്ടനാടില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണം. കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍ മേഖലകളില്‍ ജലനിരപ്പുയരാന്‍ സാധ്യതയുണ്ട്. പത്തനംതിട്ടയില്‍ റാന്നി, ആറന്‍മുള, കോലഞ്ചേരി തുടങ്ങിയ മേഖലകളില്‍ പ്രത്യേക ശ്രദ്ധയും ഇടപെടലുമാണ് നടത്തുന്നത്.

 

മഴക്കെടുതി മൂലം ഗുരുതര സ്ഥിതിതുടരുന്ന സംസ്ഥാനത്ത് ജനങ്ങൾ ആശങ്കപ്പെടാതെ മുന്നറിപ്പുകളുമായി സഹകരിക്കണം. 29 മുതലുള്ള…

Posted by Pinarayi Vijayan on Thursday, August 16, 2018