യുവ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പ്രതി പള്‍സര്‍ സുനിയെ കാണാന്‍ അനുവദിക്കണമെന്ന് കോടതി

യുവ നടിയെ ആക്രമിച്ച കേസില് ദൃശ്യങ്ങള് പ്രതി പള്സര് സുനിയെ കാണാന് അനുവദിക്കണമെന്ന് കോടതി
 | 

യുവ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പ്രതി പള്‍സര്‍ സുനിയെ കാണാന്‍ അനുവദിക്കണമെന്ന് കോടതി

അങ്കമാലി: യുവ നടി കാറില്‍ വെച്ച് അക്രമിക്കപ്പെട്ട സംഭവത്തിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയെ കാണാന്‍ അനുവദിക്കണമെന്ന് കോടതി. കേസിലെ മുഖ്യ പ്രതിയായ സുനിക്ക് ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. പക്ഷേ ദൃശ്യങ്ങള്‍ കോടതിയില്‍ വെച്ച് അഭിഭാഷകരുടെ സാന്നിധ്യത്തില്‍ മാത്രമെ പരിശോധിക്കാന്‍ കഴിയൂ.

നേരത്തെ ദൃശ്യങ്ങള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കേസിലെ മറ്റൊരു പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. ദിലിപിന് നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ കൈമാറിയാല്‍ അവ ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

വനിതാ ജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹര്‍ജിയിലും വാദം പൂര്‍ത്തിയായി. ജൂണ്‍ 18 ന് ഈ ഹര്‍ജികളില്‍ വിധി പറയും. കേസിലെ പ്രതികളും അഭിഭാഷകരുമായ ആലുവ ചുണങ്ങുംവേലി ചെറുപറമ്പില്‍ പ്രദീഷ് ചാക്കോ, എറണാകുളം ബ്രോഡ്വേയില്‍ പാന്തപ്ലാക്കല്‍ രാജു ജോസഫ് എന്നിവരുടെ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലാണ്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17-നാണ് യുവ നടി കാറില്‍ വെച്ച് ആക്രമിക്കപ്പെടുന്നത്. കൊച്ചിയിലേക്ക് പോകുന്ന വഴിക്ക് നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ദിലീപാണെന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.