എ.പി അബ്ദുള്ളക്കുട്ടി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി; ബി.ജെ.പി പ്രവേശനം ഉടനുണ്ടായേക്കും

നേരത്തെ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് പറഞ്ഞ അബ്ദുള്ളക്കുട്ടി പിന്നീട് വാക്കുമാറ്റുകയായിരുന്നു.
 | 
എ.പി അബ്ദുള്ളക്കുട്ടി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി; ബി.ജെ.പി പ്രവേശനം ഉടനുണ്ടായേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എം.പി എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലേക്ക് ചേക്കേറാനുള്ള നീക്കങ്ങള്‍ സജീവമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ചായിരുന്നു അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടത്. ‘ബിജെപിയില്‍ ചേരൂ’, എന്ന് തന്നോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടുവെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. അമിത് ഷായുമായി ഉടന്‍ കൂടിക്കാഴ്ച്ച നടത്തുമെന്നും അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് പറഞ്ഞ അബ്ദുള്ളക്കുട്ടി പിന്നീട് വാക്കുമാറ്റുകയായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നും നേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ മോദിയെ പ്രശംസിക്കുന്നവരുടെ സ്ഥാനം പാര്‍ട്ടിക്ക് പുറത്താണെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തീരുമാനമെടുക്കുകയായിരുന്നു.

എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അബ്ദുള്ളക്കുട്ടി മോദിയെ പ്രശംസിച്ചതിന് പിന്നാലെയാണ് സിപിഎം പുറത്താക്കുന്നത്. പിന്നീട് കോണ്‍ഗ്രസിലേക്ക് കൂറുമാറി, വൈകാതെ എണ്‍.എല്‍.എയായി വിജയിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിട്ടും മോദി പ്രശംസയില്‍ നിന്ന് പിന്നോക്കം പോവാന്‍ അബ്ദുള്ളക്കുട്ടി തയ്യാറായില്ല. കോണ്‍ഗ്രസിന് ചരിത്രത്തിലെ ദയനീയമായ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെ അബ്ദുള്ളക്കുട്ടി മോദിയെ പുകഴ്ത്തി രംഗത്ത് വന്നു. ഇതോടെയാണ് കോണ്‍ഗ്രസ് അബ്ദുള്ളക്കുട്ടിയെ പുറത്താക്കാന്‍ തീരുമാനിക്കുന്നത്.

എ പി അബ്ദുള്ളക്കുട്ടിയുടെ വിവാദമായ ഫേസ്ബുക്ക് കുറിപ്പ്:

# നരേന്ദ്ര മോദിയുടെ മഹാവിജയത്തെ പറ്റി

നരേന്ദ്രമോദിയുടെ അത്യുഗ്രൻ വിജയത്തെ കുറിച്ചുള്ള പല നിരീക്ഷണ ങ്ങളും പുറത്ത് വന്നു കൊണ്ടിരിക്കുകയാണല്ലൊ

എന്ത് കൊണ്ട്
ഈ വിജയം ഉണ്ടായി?

എന്റെ FB കൂട്ട് കാരുടെ സമക്ഷത്തിങ്കലേക്ക് ചില തോന്നലുകൾ തുറന്നു പറയട്ടെ

പ്രതിപക്ഷക്കാർ മാത്രമല്ല
BJP ക്കകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായത്

എല്ലാ രാഷ്ടീയ പ്രവർത്തകരും വികാരങ്ങൾ മാറ്റി വെച്ച് നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ടതാണ് ഈ സംഗതിയാണിത്

നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതടെ
വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്

വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം
ഒരു ഗാന്ധിയൻ മൂല്യം
ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണ്

മഹാത്മാ ഗാന്ധി പൊതുപ്രവർത്തകരോട് പറഞ്ഞു….

നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ
ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മിക്കുക…

ശ്രീ മോദി അത് കൃത്യമായി നിർവ്വഹിച്ചു.

1) സ്വച്ച് ഭാരത് സ്കീമിൽ 9.16 കോടി കുടുംബങ്ങൾക്ക് സ്വന്തം ടോയ് ലെറ്റ് നൽകി

2) പ്രധാനമന്ത്രി ഉജ്വലയോജന സ്കീമിൽ 6 കോടി കുടുംബങ്ങൾക്കാണ് സൗജന്യമായി LPG ഗ്യാസ് കണക്ഷൻ നൽകിത്

കേരളം വിട്ടാൽ നാമല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളിം പ്രദേശത്ത് മലമൂത്ര വിസർജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം

മോദി ഒരുപരിധിവരെ അതിനോട് നീതി കാണിച്ചു

ചാണകം ഉണക്കി, ഉണക്ക ചില്ല കമ്പുകൾ ശേഖരിച്ച് അടുപ്പു ഊതി തളർന്നു പോയ 6 കോടി അമ്മമാർക്ക്
മോദി നൽകിയ ആശ്വാസം എത്ര ഹൃദ്യമാണ്.

ജനകോടികളിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത് ഇതൊക്കെ ഒരു കാരണമല്ലെ ?

സ്മാർട്ട് സിറ്റികളും
ബുള്ളൻ ട്രെയിൻ ഉൾപ്പെടെ നിരവധിസ്വപ്ന പദ്ധതികൾ രാഷ്ടീയ അജണ്ടയിൽ കൊണ്ടുവന്നത് കാണാതേ പോകരുത്…

നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ്
വിജയങ്ങൾ ഇനി വികസനങ്ങൾക്കൊപ്പമാണ്….

നരേന്ദ്രമോദിയെ
വിമർശിക്കമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ വിസ്മരിക്കുത്….

പല വികസിത സമൂഹത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ വികസനത്തിലും ജനങ്ങളുടെ പുരോഗതിക്കും കൈകോർത്ത് നിൽക്കുന്ന ഭരണ പ്രതിപക്ഷ ശൈലിയും നാം ചർച്ചക്ക് എടുക്കാൻ സമയമായി.