കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്ന പച്ചക്കറി ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ ലോറി തടഞ്ഞ് നശിപ്പിച്ചു

കര്ണാടകയില് നിന്ന് കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന പച്ചക്കറി കാസര്കോട് ലോറി തടഞ്ഞ് നശിപ്പിച്ചു.
 | 
കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്ന പച്ചക്കറി ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ ലോറി തടഞ്ഞ് നശിപ്പിച്ചു

കാസര്‍കോട്: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന പച്ചക്കറി കാസര്‍കോട് ലോറി തടഞ്ഞ് നശിപ്പിച്ചു. ആലട്ടി പഞ്ചായത്തിലെ ബിജെപി അംഗത്തിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. ബന്തടുക്ക മാണിമൂലയ്ക്ക് സമീപം കോരിക്കാറില്‍ ഇന്നലെ രാത്രി 10 മണിക്കാണ് സംഭവമുണ്ടായത്.

ലോറി തടഞ്ഞ് പച്ചക്കറികള്‍ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും വാഹനത്തിന്റെ ഡ്രൈവറെയും തൊഴിലാളികളെയും മര്‍ദ്ദിക്കുകയും ചെയ്തു. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വാഹനങ്ങള്‍ കടത്തി വിടാത്തതിനാല്‍ ഊടുവഴികളിലൂടെ പച്ചക്കറിയുമായി എത്തിയ ലോറിയാണ് ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ തടഞ്ഞത്. സംഭവം നാട്ടുകാര്‍ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

കൊറോണ വ്യാപനം തടയാനെന്ന പേരില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കര്‍ണാടകയില്‍ പ്രവേശിപ്പിക്കുന്നില്ല. കഴിഞ്ഞ ദിവസം മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് തടഞ്ഞതിനെത്തുടര്‍ന്ന് രോഗിയായ വയോധിക ചികിത്സ കിട്ടാതെ മരിച്ചിരുന്നു. ചിലയിടങ്ങളില്‍ റോഡ് മണ്‍കൂനയുണ്ടാക്കി തടഞ്ഞിരിക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് കേരളത്തിലേക്ക് പ്രവേശിക്കാനും സാധിക്കുന്നില്ല.