സഞ്ജു വി. സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ താക്കീത്

കേരള താരം സഞ്ജു വി. സാംസണ് കെസിഎയുടെ താക്കീത്. ഡ്രസിംഗ് റൂമിലെ മോശം പെരുമാറ്റത്തിനാണ് താക്കീത് നല്കിയത്. സഞ്ജു ഇനി മുതല് കര്ശന നിരീക്ഷണത്തിലായിരിക്കുമെന്നും കെസിഎ വ്യക്തമാക്കി. സഞ്ജുവിന്റെ പിതാവിന് കെസിഎ വിലക്കേര്പ്പെടുത്തുകയും ചെയ്തു. ഇദ്ദേഹത്തിന് കോച്ച്, കെസിഎ ഭാരവാഹികള് എന്നിവരുമായി ഇടപഴകുന്നതില് നിന്നും കളിസ്ഥലം, പരിശീലന വേദി എന്നിവിടങ്ങളില് അനുവാദമില്ലാതെ പ്രവേശിക്കുന്നതിനുമാണ് വിലക്ക്.
 | 

സഞ്ജു വി. സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ താക്കീത്

കൊച്ചി: കേരള താരം സഞ്ജു വി. സാംസണ് കെസിഎയുടെ താക്കീത്. ഡ്രസിംഗ് റൂമിലെ മോശം പെരുമാറ്റത്തിനാണ് താക്കീത് നല്‍കിയത്. സഞ്ജു ഇനി മുതല്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും കെസിഎ വ്യക്തമാക്കി. സഞ്ജുവിന്റെ പിതാവിന് കെസിഎ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഇദ്ദേഹത്തിന് കോച്ച്, കെസിഎ ഭാരവാഹികള്‍ എന്നിവരുമായി ഇടപഴകുന്നതില്‍ നിന്നും കളിസ്ഥലം, പരിശീലന വേദി എന്നിവിടങ്ങളില്‍ അനുവാദമില്ലാതെ പ്രവേശിക്കുന്നതിനുമാണ് വിലക്ക്.

തെറ്റുപറ്റിയെന്ന് സഞ്ജുവും അച്ഛന്‍ സാംസണും എഴുതി നല്‍കിയെന്ന് കെസിഎ അറിയിച്ചു. തെറ്റ് ഏറ്റുപറഞ്ഞ സാഹചര്യത്തില്‍ കടുത്ത നടപടി വേണ്ടെന്ന് കെസിഎ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. സഞ്ജു ടീമിലെ മുതിര്‍ന്ന താരമാണെങ്കിലും അച്ചടക്കം പ്രധാനമാണെന്ന സന്ദേശം പുതിയ തലമുറയ്ക്ക് നല്‍കാനായും മുന്നറിയിപ്പെന്ന നിലയിലും അച്ചടക്ക നടപടി പൂര്‍ണമായും ഒഴിവാക്കരുതെന്ന് കെസിഎ സെന്‍ട്രല്‍ കൗണ്‍സില്‍ നിലപാടെടുത്തു.

രഞ്ജി ട്രോഫി മത്സരത്തിനിടെ സഞ്ജു ഡ്രെസിങ്ങ് റൂമില്‍ അപമര്യാദയായി പെരുമാറുകയും കളിക്കിടെ മൈതാനം വിട്ടുപോകുകയും ചെയ്തതാണ് അച്ചടക്ക നടപടിക്ക് കാരണമായത്. നവംബര്‍ പതിനഞ്ചിന് മുംബൈയില്‍ ഗോവയ്ക്കെതിരായ കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരത്തിനിടെ ആയിരുന്നു വിവാദസംഭവം. ഇതിനുശേഷം ആ സമയത്ത് കെസിഎ പ്രസിഡന്റും മുന്‍ ബിസിസിഐ വൈസ് പ്രസിഡന്റുമായ ടി.സി. മാത്യുവിനോട് സഞ്ജുവിന്റെ പിതാവ് ഫോണില്‍ അപമര്യാദയായി സംസാരിച്ചതും വിവാദമായിരുന്നു.