കോഴിയെ മോഷ്ടിച്ചെന്ന് ആരോപണം; കൊല്ലത്ത് ഇതര സംസ്ഥാനത്തൊഴിലാളിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഇതര സംസ്ഥാനത്തൊഴിലാളിയെ ആള്ക്കൂട്ടം തല്ലിക്കൊന്നു. കൊല്ലത്ത് അഞ്ചലിലാണ് സംഭവം. ബംഗാള് സ്വദേശിയായ മണി എന്നയാളാണ് മരിച്ചത്. ഇയാള്ക്ക് കഴിഞ്ഞയാഴ്ചയാണ് മര്ദ്ദനമേറ്റത്. തുടര്ന്ന് അഞ്ചലിലെ സ്വകാര്യാശുപത്രിയില് ചികിത്സയിലായിരുന്നു.
 | 

കോഴിയെ മോഷ്ടിച്ചെന്ന് ആരോപണം; കൊല്ലത്ത് ഇതര സംസ്ഥാനത്തൊഴിലാളിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

കൊല്ലം: കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഇതര സംസ്ഥാനത്തൊഴിലാളിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. കൊല്ലത്ത് അഞ്ചലിലാണ് സംഭവം. ബംഗാള്‍ സ്വദേശിയായ മണി എന്നയാളാണ് മരിച്ചത്. ഇയാള്‍ക്ക് കഴിഞ്ഞയാഴ്ചയാണ് മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ജോലി കഴിഞ്ഞു വരുമ്പോള്‍ സമീപത്തെ വീട്ടില്‍ നിന്ന് കോഴികളെ വാങ്ങി താമസ സ്ഥലത്തേക്ക് പോകുകയായിരുന്നു മണി. കോഴികളെ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഒരു സംഘം മണിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും അടിച്ചു വീഴ്ത്തുകയുമായിരുന്നു. അഞ്ചു പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

ക്രൂര മര്‍ദ്ദനമേറ്റ മണിയുടെ നിലവിളി കേട്ട് നാട്ടുകാരും മണിക്ക് കോഴികളെ നല്‍കിയ വീട്ടുകാരും ഓടിയെത്തിയാണ് അക്രമികളില്‍ നിന്ന് ഇയാളെ രക്ഷിച്ചത്. പിന്നീട് അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ മണിയെ പ്രവേശിപ്പിച്ചു. രണ്ടു ദിവസത്തിനു ശേഷം ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ഛര്‍ദ്ദിയെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.