ഭീമാ ജൂവലറി ഉടമ കോണ്‍സുലേറ്റ് ചടങ്ങില്‍ പങ്കെടുത്തത് വിവാദമാകുന്നു; സ്വര്‍ണം ആര്‍ക്കെന്ന് കണ്ടെത്തണമെന്ന് സോഷ്യല്‍ മീഡിയ
യുഎഇ കോണ്സുലേറ്റിന്റെ ചടങ്ങില് ഭീമാ ജൂവലറി ഉടമ ഡോ.ബി.ഗോവിന്ദന് പങ്കെടുത്തത് വിവാദമാകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി എംഎല്‍എ ഒ.രാജഗോപാലും പങ്കെടുത്ത ചടങ്ങിലാണ് ജൂവലറി ഉടമയും പങ്കെടുത്തത്. രണ്ട് ജനപ്രതിനിധികള്‍ക്ക് ഇടയില്‍ നില്‍ക്കുന്നത് ജൂവലറി ഉടമയാണെങ്കില്‍ അദ്ദേഹത്തിന് എന്താണ് ഈ ചടങ്ങില്‍ കാര്യമെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. കള്ളക്കടത്ത് സ്വര്‍ണ്ണം ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവന്നതെന്ന് കണ്ടെത്തണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു.
കോണ്‍സുലേറ്റിന്റെ പരിപാടിയില്‍ സ്വര്‍ണ്ണക്കട മുതലാളിയുടെ സാന്നിധ്യം കേസില്‍ ഉള്‍പ്പെട്ട മുന്‍ ജീവനക്കാരുടെ രാഷ്ട്രീയ ബന്ധം അന്വേഷിക്കുന്നതിന് മുന്‍പ് ചര്‍ച്ചയാവേണ്ടതല്ലേയെന്ന് ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു. പരിപാടികളില്‍ സ്വര്‍ണ്ണക്കട ഉടമയുടെ സാന്നിധ്യം, ബന്ധം, അങ്ങനെ ഒന്നുണ്ടെങ്കില്‍ കസ്റ്റംസ് ആ വഴിക്ക് അന്വേഷിക്കുന്നുണ്ടോയെന്നും ഹരീഷ് ചോദിക്കുന്നു.
പോസ്റ്റ് വായിക്കാം
UAE കോൺസുലേറ്റിലെ ചടങ്ങുകളിൽ രണ്ടു ജനപ്രതിനിധികളുടെ ഇടയിൽ നിൽക്കുന്നത്, ഭീമ ജ്വല്ലറി എന്ന സ്വർണ്ണക്കടയുടെ ഉടമയായ…
Posted by Harish Vasudevan Sreedevi on Thursday, July 9, 2020
സ്വര്‍ണക്കള്ളക്കടത്താണോ എങ്കില്‍ അതൊരു നാസറോ ബഷീറോ ആവുമെന്നും സ്വപ്നക്കും സന്ദീപ് നായര്‍ക്കും കിട്ടുന്ന മതത്തിന്റെ പ്രിവിലേജ് ഇന്ത്യയില്‍ അവര്‍ക്കു മാത്രം ലഭിക്കുന്നതാണെന്ന് മുഹമ്മദ് ഷെരീഫ് പറയുന്നു. യുഎഇ കോണ്‍സുലേറ്റിന്റെ പരിപാടിയില്‍ ജനപ്രതിനിധികള്‍ക്കൊപ്പം നില്‍ക്കുന്നത് ഭീമ ജൂവലറി ഉടമ ഗോവിന്ദനാണ്. കോണ്‍സുലേറ്റിന്റെ ചടങ്ങില്‍ ഒരു സ്വര്‍ണ്ണക്കട മുതലാളി എന്തിന് പങ്കെടുത്തുവെന്ന് കേരളത്തിലെ ഒരു മനുഷ്യനും സംശയം ഉന്നയിക്കില്ലെന്നും മുഹമ്മദ് ഷെരീഫ് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റ് വായിക്കാം
സ്വർണക്കള്ളക്കടത്താണോ എങ്കിൽ അതൊരു നാസറോ ബഷീറോ ആവും. കാസര്കോടുകാരൻ ആവാനാണ് സാധ്യത. അല്ലെങ്കിൽ മലപ്പുറം. സ്വർണം കടത്തിയത്…
Posted by Mohamed Shareef on Thursday, July 9, 2020
കള്ളക്കടത്തില്‍ ആരോപണ വിധേയയായ സ്വപ്‌ന സുരേഷ് വിവിധ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇവയില്‍ യുഎഇ കോണ്‍സുലേറ്റിന്റെ ഒരു ചടങ്ങിന്റെ ചിത്രത്തിലാണ് ഗോവിന്ദനും ഉള്ളത്. ചെന്നിത്തലയ്ക്കും രാജഗോപാലിനും ഇടയില്‍ അതിഥിയായാണ് അദ്ദേഹം നില്‍ക്കുന്നത്. യുഎഇ കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശം അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സ്വപ്‌ന പറഞ്ഞിരുന്നു.