വി.എസ് അച്ചടക്കലംഘനം തുടരുന്നു: പിണറായി

ബദൽ കുറിപ്പ് പുറത്തിറക്കിയ വി.എസ് അച്യുതാനന്ദനെതിരെ കടുത്ത ഭാഷയിൽ പാർട്ടി നേതൃത്വം. വി.എസ് അച്ചടക്ക ലംഘനം അവസാനിപ്പിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം.
 | 
 വി.എസ് അച്ചടക്കലംഘനം തുടരുന്നു: പിണറായി

 

ആലപ്പുഴ:  ബദൽ കുറിപ്പ് പുറത്തിറക്കിയ വി.എസ് അച്യുതാനന്ദനെതിരെ കടുത്ത ഭാഷയിൽ പാർട്ടി നേതൃത്വം. വി.എസ് അച്ചടക്ക ലംഘനം അവസാനിപ്പിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം. വി.എസ് നൽകിയ കത്ത് ചോർന്നത് ഇക്കാര്യം വ്യക്തമാക്കുന്നതായും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് പിണറായി പ്രമേയം വായിച്ചത്.

വി.എസിന്റെ കുറിപ്പിലെ നിലപാടുകൾ നേരത്തേ നേതൃത്വം തള്ളിക്കളഞ്ഞതാണ്. അച്ചടക്ക ലംഘനം അവസാനിപ്പിക്കാത്തതിനാലാണ് വി.എസിനെ പി.ബിയിൽ നിന്നും പുറത്താക്കിയത്. പാർട്ടിക്കെതിരായ പ്രസ്താവനകളും വിലക്കിയിരുന്നു. വി.എസിന്റെ ആരോപണം വിഭാഗീയത ലക്ഷ്യം വച്ചുള്ളതാണ്. ടി.പി കേസിൽ വി.എസിന് പാർട്ടിയിലേതിൽ നിന്നും ഭിന്ന നിലപാടാണുള്ളതെന്നും പിണറായി വിജയൻ വ്യക്തമാക്കി. പാർട്ടി വിരുദ്ധ മാനസികാവസ്ഥയിലേയ്ക്ക് വി.എസ് തരംതാഴ്ന്നതായും പ്രമേയം ചൂണ്ടിക്കാട്ടുന്നു. സോളാർ സമരത്തിൽ തെറ്റ് പറ്റിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, വി.എസിനെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും നീക്കം ചെയ്യണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു. ഇക്കാര്യം സംസ്ഥാന നേതാക്കൾ സി.പി.എം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.