മൃതദേഹം ഇടവക മാറി സംസ്‌കരിച്ചു; പാളയം കത്തീഡ്രലില്‍ വിശ്വാസികളുടെ പ്രതിഷേധം

ഇടവക മാറി മൃതദേഹം സംസ്കരിച്ചതിനെത്തുടര്ന്ന് പ്രതിഷേധവുമായി വിശ്വാസികള്.
 | 
മൃതദേഹം ഇടവക മാറി സംസ്‌കരിച്ചു; പാളയം കത്തീഡ്രലില്‍ വിശ്വാസികളുടെ പ്രതിഷേധം

തിരുവനന്തപുരം: ഇടവക മാറി മൃതദേഹം സംസ്‌കരിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധവുമായി വിശ്വാസികള്‍. പാളയം സെന്റ് ജോസഫ് മെട്രോപോളിറ്റന്‍ കത്തീഡ്രലിലാണ് വിശ്വാസികള്‍ പ്രതിഷേധിച്ചത്. പാളയം പള്ളിയുടെ കീഴില്‍ വരുന്ന പാറ്റൂര്‍ പള്ളി സെമിത്തേരിയില്‍ മറ്റൊരു ഇടവകയിലെ അംഗത്തിന്റെ മൃതദേഹം സംസ്‌കരിച്ചതിനെത്തുടര്‍ന്നാണ് പ്രതിഷേധം.

പത്ത് വര്‍ഷം മുമ്പ് അപകടത്തില്‍ മരിച്ച മിഥുന്‍ മാര്‍ക്കോസ് എന്നയാളുടെ മൃതദേഹം സംസ്‌കരിച്ചതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വിവാദമുണ്ടായിരിക്കുന്നത്. വെട്ടുകാട് ഇടവകയില്‍പ്പെട്ട മിഥുന്റെ മൃതദേഹം വെട്ടുകാട് പള്ളിയില്‍ സെല്ലാറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ച മൃതദേഹം പാറ്റൂര്‍പള്ളിയില്‍ സംസ്‌കരിച്ചിരുന്നു. പള്ളിക്കമ്മറ്റിക്കാര്‍ പണം സ്വീകരിച്ച് സംസ്‌കാരത്തിന് അനുമതി നല്‍കിയെന്നാണ് വിശ്വാസികള്‍ ആരോപിക്കുന്നത്. വിഷയം പരിഹരിക്കാന്‍ പള്ളി ഹാളില്‍ യോഗം ചേര്‍ന്നു.