സംവരണം നിലനിര്‍ത്തണമെന്ന ആവശ്യവുമായി ആര്‍എസ്എസ്

സംവരണം നിലനിര്ത്തണമെന്ന് ആര്എസ്എസ്.
 | 
സംവരണം നിലനിര്‍ത്തണമെന്ന ആവശ്യവുമായി ആര്‍എസ്എസ്

ന്യൂഡല്‍ഹി: സംവരണം നിലനിര്‍ത്തണമെന്ന് ആര്‍എസ്എസ്. ഭരണഘടനം നിര്‍ദേശിക്കുന്ന സംവരണത്തെ ആര്‍എസ്എസ് അനുകൂലിക്കുന്നു. സാമൂഹികവും സാമ്പത്തികവുമായ അന്തരം സമൂഹത്തിലുണ്ട്. അതുകൊണ്ട് തന്നെ സംവരണം നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. സംവരണത്തിന്റെ ഗുണഭോക്താക്കളായവര്‍ അത് ആവശ്യമാണെന്ന് കരുതുന്ന അത്രയും കാലം സംവരണം നിലനിര്‍ത്തണമെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബലെ ആവശ്യപ്പെട്ടു.

രാജ്യത്ത് നിലവിലുള്ള എല്ലാ ക്ഷേത്രങ്ങളും ജലസംഭരണികളും ശ്മശാനങ്ങളും എല്ലാ സമുദായങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കണം. അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്ററില്‍ അപാകതകള്‍ കടന്നു കൂടിയിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും ഹൊസബലെ പറഞ്ഞു.

അസമില്‍ ബംഗ്ലാദേശില്‍ നിന്നെത്തിയ 40 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരുണ്ട്. മുന്‍ സര്‍ക്കാരുകളില്‍ നിന്ന് ഇവര്‍ നിയമപരമായ രേഖകള്‍ സ്വന്തമാക്കിയിട്ടുണ്ട്. പൗരത്വ രജിസ്റ്റര്‍ സങ്കീര്‍ണ്ണമാകാന്‍ കാരണം ഇതാണെന്നും ഹൊസബലെ പറഞ്ഞു.