ചര്‍ച്ചകള്‍ മതസൗഹാര്‍ദ്ദം തകര്‍ക്കരുത്; സ്വര്‍ണ്ണക്കടത്തുമായി ഖുര്‍ആനെ ബന്ധിപ്പിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് സമസ്ത

സ്വര്ണ്ണക്കടത്തുമായി ഖുര്ആനെ ബന്ധിപ്പിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് സമസ്തയുടെ പ്രസ്താവന.
 | 
ചര്‍ച്ചകള്‍ മതസൗഹാര്‍ദ്ദം തകര്‍ക്കരുത്; സ്വര്‍ണ്ണക്കടത്തുമായി ഖുര്‍ആനെ ബന്ധിപ്പിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് സമസ്ത

സ്വര്‍ണ്ണക്കടത്തുമായി ഖുര്‍ആനെ ബന്ധിപ്പിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് സമസ്തയുടെ പ്രസ്താവന. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഇടവരുന്ന തലത്തിലേക്ക് പോകരുതെന്നും വാര്‍ത്താക്കുറിപ്പില്‍ സമസ്ത പറയുന്നു. വിശുദ്ധ ഖുര്‍ആന്‍ പുണ്യ ഗ്രന്ഥമാണ്. സ്വര്‍ണ്ണക്കടത്തുമായി അതിനെ ബന്ധപ്പെടുത്തുന്നത് ഒട്ടും നീതീകരിക്കാനാവില്ല. രാജ്യത്തെ നിയമവ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ആര് പ്രവര്‍ത്തിച്ചാലും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം.

എന്നാല്‍ ഇതിന്റെ മറവില്‍ മത സ്ഥാപനങ്ങളെയും മതചിഹ്നങ്ങളെയും അവമതിക്കാന്‍ ഇടവരരുത്. ഇസ്ലാമിക വിശ്വാസികളെ അപരവല്‍ക്കരിക്കാനുള്ള ശ്രമം ഒരു കൂട്ടര്‍ കൊണ്ടുപിടിച്ചു നടത്തുമ്പോള്‍ ഖുര്‍ആനെ മറയാക്കി വിഷയം തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നത് ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണ്. എല്ലാ മതേതര ജനാധിപത്യ കക്ഷികളും ഇക്കാര്യത്തില്‍ ജാഗ്രതയുള്ളവരാവണമെന്നും സമസ്ത ആവശ്യപ്പെടുന്നു.