വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ജനാലയില്‍ കെട്ടിത്തൂക്കി; മകന്റെ സുഹൃത്ത് പിടിയില്‍

വീട്ടമ്മയെ കൊലപ്പെടുത്തി വീടിന്റെ ജനാലയില് കെട്ടിത്തൂക്കിയ സംഭവത്തില് മകന്റെ സുഹൃത്ത് പിടിയില്. കറ്റാനം കണ്ണനാകുഴിയില് മാങ്കൂട്ടത്തില് വടക്കതില് സുധാകരന്റെ ഭാര്യ തുളസി (52) യാണു മരിച്ചത്. ഇവരുടെ അയല്വാസി കൂടിയായ ജെറിന് രാജു എന്ന പത്തൊമ്പതുകാരനെയാണ് സംഭവത്തില് പിടികൂടിയത്.
 | 

വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ജനാലയില്‍ കെട്ടിത്തൂക്കി; മകന്റെ സുഹൃത്ത് പിടിയില്‍

ആലപ്പുഴ: വീട്ടമ്മയെ കൊലപ്പെടുത്തി വീടിന്റെ ജനാലയില്‍ കെട്ടിത്തൂക്കിയ സംഭവത്തില്‍ മകന്റെ സുഹൃത്ത് പിടിയില്‍. കറ്റാനം കണ്ണനാകുഴിയില്‍ മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി (52) യാണു മരിച്ചത്. ഇവരുടെ അയല്‍വാസി കൂടിയായ ജെറിന്‍ രാജു എന്ന പത്തൊമ്പതുകാരനെയാണ് സംഭവത്തില്‍ പിടികൂടിയത്.

തുളസിയുടെ വീട്ടിലെ അലമാരയില്‍ നിന്ന് ജെറിന്‍ പണം മോഷ്ടിക്കാന്‍ ശ്രമിച്ചെന്നും ഇത് തടയാന്‍ ശ്രമിച്ച തുളസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ജനാലയില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനായാണ് ഇയാള്‍ പണം മോഷ്ടിക്കാന്‍ ശ്രമിച്ചത്.

ജെറിനെ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. വീടിനു ചുറ്റും മുളകുപൊടി വിതറിയ ശേഷമാണ് ഇയാള്‍ രക്ഷപ്പെട്ടത്. ജെറിന്‍ കഞ്ചാവു കേസിലും പ്രതിയാണെന്ന് പോലീസ് പറയുന്നു.