താഴത്തങ്ങാടി കൊലപാതകം; പ്രതിയെ കൊച്ചിയില്‍ തെളിവെടുപ്പിന് എത്തിച്ചു

താഴത്തങ്ങാടി കൊലപാതകത്തിലെ പ്രതി മുഹമ്മദ് ബിലാലിനെ കൊച്ചിയില് തെളിവെടുപ്പിന് എത്തിച്ചു
 | 
താഴത്തങ്ങാടി കൊലപാതകം; പ്രതിയെ കൊച്ചിയില്‍ തെളിവെടുപ്പിന് എത്തിച്ചു

കൊച്ചി: താഴത്തങ്ങാടി കൊലപാതകത്തിലെ പ്രതി മുഹമ്മദ് ബിലാലിനെ കൊച്ചിയില്‍ തെളിവെടുപ്പിന് എത്തിച്ചു. ഇടപ്പള്ളിയില്‍ ഇയാള്‍ താമസിച്ചിരുന്ന വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. ഇവിടെ ഒരു ഹോട്ടലില്‍ ജീവനക്കാരനായി കയറിയ ഇയാള്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കായി എടുത്ത വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കൊല നടത്തിയ വീട്ടില്‍ നിന്ന് മോഷ്ടിച്ച കാറുമായാണ് ഇയാള്‍ കൊച്ചിയിലേക്ക് കടന്നത്.

ബിലാല്‍ മോഷ്ടിച്ച 28 പവന്‍ സ്വര്‍ണ്ണവും പോലീസ് കണ്ടെടുത്തു. ഇടപ്പള്ളി, കുന്നുംപുറത്ത് മായാവി എന്ന ഹോട്ടലിലായിരുന്നു ഇയാള്‍ ജോലിക്ക് കയറിയത്. ഇന്നലെ രാത്രിയാണ് ബിലാല്‍ പോലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇയാളെക്കുറിച്ച് വിവരം ലഭിച്ച പോലീസ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എവിടെയാണെന്ന് കണ്ടെത്തിയത്.

ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് പുലര്‍ച്ചെ ഒരു മണിക്ക് രേഖപ്പെടുത്തിയിരുന്നു. രാവിലെ 8.30ഓടെയാണ് തെളിവെടുപ്പിന് എത്തിച്ചത്.