കോഴ വാങ്ങുമ്പോൾ മാണിയോടൊപ്പം ഭാര്യയും ഉണ്ടായിരുന്നുവെന്ന് വി.എസ്

മന്ത്രി കെ.എം.മാണി കോഴ കൈപ്പറ്റുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും കൂടെയുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. ഒരു കോടി രൂപ കിട്ടിയപ്പോൾ സമ്മതഭാവത്തിൽ അദ്ദേഹത്തിന്റെ ഭാര്യ തലയാട്ടിയെന്നും ഇനി എത്ര വേണമെന്ന് ചോദിച്ചപ്പോൾ അഞ്ചു കോടി വേണമെന്ന് പറഞ്ഞുവെന്നും വി.എസ് ആരോപിച്ചു.
 | 
കോഴ വാങ്ങുമ്പോൾ മാണിയോടൊപ്പം ഭാര്യയും ഉണ്ടായിരുന്നുവെന്ന് വി.എസ്


തിരുവനന്തപുരം:
മന്ത്രി കെ.എം.മാണി കോഴ കൈപ്പറ്റുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും കൂടെയുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. ഒരു കോടി രൂപ കിട്ടിയപ്പോൾ സമ്മതഭാവത്തിൽ അദ്ദേഹത്തിന്റെ ഭാര്യ തലയാട്ടിയെന്നും ഇനി എത്ര വേണമെന്ന് ചോദിച്ചപ്പോൾ അഞ്ചു കോടി വേണമെന്ന് പറഞ്ഞുവെന്നും വി.എസ് ആരോപിച്ചു.

മാണിയെ രക്ഷിക്കാൻ വേണ്ടിയാണ് വിജിലൻസ് അന്വേഷണം നീട്ടിക്കൊണ്ടു പോകുന്നത്. 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെങ്കിലും സർക്കാർ അത് അനുസരിക്കാൻ തയ്യാറാവുന്നില്ല. മാണിക്കെതിരായ ആരോപണത്തെ കുറിച്ച് അടിയന്തരമായി അന്വേഷിച്ച് നടപടി എടുത്തില്ലെങ്കിൽ ഇടതുമുന്നണി പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.