മരണകാരണം അണുബാധയും ഹൃദയസ്തംഭനവും; ഹത്രാസ് പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്ഹി: ഹത്രാസില് കൂട്ടബലാല്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്കുട്ടിയുടെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് പുറത്ത്. യുവതിയുടെ കഴുത്ത് ഞെരിച്ചത് മൂലം നട്ടെല്ലിന് ഒടിവുണ്ടായിട്ടുണ്ടെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് പറയുന്നു. അതേസമയം ലൈംഗിക പീഡനത്തെ കുറിച്ച് അന്തിമ റിപ്പോര്ട്ടില് പറഞ്ഞിട്ടില്ല. ബലാല്സംഗം ചെയ്യപ്പെട്ടതായി മെഡിക്കല് രേഖകളില് പറയുന്നുണ്ടെന്നാണ് റിപ്പോര്ട്ടിലെ പരാമര്ശം. കഴുത്തെല്ലിലെ ഒടിവ് മൂലം പെണ്കുട്ടിയുടെ ശരീരത്തിന്റെ സ്വാധീനം നഷ്ടമായിരുന്നെന്നും അണുബാധയും ഹൃദയസ്തംഭനവും മൂലം മരണം സംഭവിച്ചെന്നുമാണ് റിപ്പോര്ട്ട് വ്യക്തമാക്കുന്നത്. ശരിയായ ചികിത്സ ലഭിക്കാത്തത് മൂലമാണ് ആരോഗ്യനില മോശമായത്. ജീവന് രക്ഷിക്കാന് സിപിആര്
 | 
മരണകാരണം അണുബാധയും ഹൃദയസ്തംഭനവും; ഹത്രാസ് പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: ഹത്രാസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. യുവതിയുടെ കഴുത്ത് ഞെരിച്ചത് മൂലം നട്ടെല്ലിന് ഒടിവുണ്ടായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ലൈംഗിക പീഡനത്തെ കുറിച്ച് അന്തിമ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. ബലാല്‍സംഗം ചെയ്യപ്പെട്ടതായി മെഡിക്കല്‍ രേഖകളില്‍ പറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. കഴുത്തെല്ലിലെ ഒടിവ് മൂലം പെണ്‍കുട്ടിയുടെ ശരീരത്തിന്റെ സ്വാധീനം നഷ്ടമായിരുന്നെന്നും അണുബാധയും ഹൃദയസ്തംഭനവും മൂലം മരണം സംഭവിച്ചെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ശരിയായ ചികിത്സ ലഭിക്കാത്തത് മൂലമാണ് ആരോഗ്യനില മോശമായത്. ജീവന്‍ രക്ഷിക്കാന്‍ സിപിആര്‍ ഉള്‍പ്പെടെ എല്ലാ ചികിത്സയും നല്‍കിയെങ്കിലും ചൊവ്വാഴ്ച രാവിലെ 8.55ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. കൂട്ടബലാല്‍സംഗത്തിന് ഇരയായി നാവ് മുറിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിക്ക് ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തന്നെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

്അതേസമയം ബലാല്‍സംഗം സ്ഥിരീകരിക്കാന്‍ യുപി പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാനാവൂ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അക്രമികള്‍ കഴുത്ത് ഞെരിച്ചപ്പോള്‍ പെണ്‍കുട്ടി തന്നെ നാവ് കടിച്ചു മുറിച്ചതായിരിക്കാമെന്നാണ് പോലീസ് ഭാഷ്യം. പെണ്‍കുട്ടിയുടെ മൃതദേഗം ബന്ധുക്കളെ വീട്ടില്‍ പൂട്ടിയിട്ട് അര്‍ദ്ധരാത്രി സംസ്‌കരിച്ച പോലീസ് നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.