കിവീസിന്റെ രണ്ടാം വിക്കറ്റും വീണു; ഇന്ത്യ പിടിമുറുക്കുന്നു

മാഞ്ചസ്റ്റര്: ലോകകപ്പിലെ ആദ്യ സെമിഫൈനല് മത്സരത്തില് കിവീസിന്റെ രണ്ടാം വിക്കറ്റും നഷ്ടമായി. ഓപ്പണര്മാരായ മാര്ട്ടിന് ഗുപ്റ്റില്, ഹെന്ട്രി നിക്കോള്സ് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. കീവീസ് നായകന് കെയ്ന് വില്യംസണും റോസ് ടെയ്ലറുമാണ് ക്രീസില്. അവസാനം വിവരം ലഭിക്കുമ്പോള് ന്യൂസിലാന്ഡ് 19 ഓവറില് 2 വിക്കറ്റ് നഷ്ടത്തില് 69 റണ്സെടുത്തിട്ടുണ്ട്. രവീന്ദ്ര ജഡേജയ്ക്കും ജസ്പ്രീത് ബുംമ്രയ്ക്കുമാണ് വിക്കറ്റ്. തുടക്കത്തില് റണ്സെടുക്കാന് ബുദ്ധിമുട്ടിയ കിവീസ് 3 ഓവര് പൂര്ത്തിയായ ശേഷമാണ് സ്കോര് ബോര്ഡില് ആദ്യ റണ്സ് ചേര്ത്തത്. ഇന്ത്യക്കെതിരെ ടോസ്
 | 
കിവീസിന്റെ രണ്ടാം വിക്കറ്റും വീണു; ഇന്ത്യ പിടിമുറുക്കുന്നു

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ കിവീസിന്റെ രണ്ടാം വിക്കറ്റും നഷ്ടമായി. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഹെന്‍ട്രി നിക്കോള്‍സ് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. കീവീസ് നായകന്‍ കെയ്ന്‍ വില്യംസണും റോസ് ടെയ്‌ലറുമാണ് ക്രീസില്‍. അവസാനം വിവരം ലഭിക്കുമ്പോള്‍ ന്യൂസിലാന്‍ഡ് 19 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെടുത്തിട്ടുണ്ട്. രവീന്ദ്ര ജഡേജയ്ക്കും ജസ്പ്രീത് ബുംമ്രയ്ക്കുമാണ് വിക്കറ്റ്. തുടക്കത്തില്‍ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയ കിവീസ് 3 ഓവര്‍ പൂര്‍ത്തിയായ ശേഷമാണ് സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍സ് ചേര്‍ത്തത്.

ഇന്ത്യക്കെതിരെ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ കുല്‍ദീപ് യാദവിന് പകരം യുവേന്ദ്ര ചഹല്‍ ആദ്യ ഇലവനില്‍ സ്ഥാനം നേടി. ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച രവീന്ദ്ര ജഡേജ ടീമില്‍ തുടരും. ന്യൂസിലാന്‍ഡ് ടീമില്‍ നിര്‍ സൗത്തിക്ക് പകരം ലോക്കി ഫോര്‍ഗൂസന്‍ തിരിച്ചെത്തി. ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് മാഞ്ചസ്റ്ററിലേത്. മഴ കളി മുടക്കിയാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് പ്രതികൂലമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടീം ഇന്ത്യ: കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, ഋഷഭ് പന്ത്, എം.എസ് ധോണി, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുവേന്ദ്ര ചഹല്‍, ജസ്പ്രീത് ബൂമ്ര.

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഹെന്‍ട്രി നിക്കോളാസ്, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍, ടോം ലെയ്തം, ജെയിംസ് നീഷാം, കോളിന്‍, മിച്ചല്‍ സാന്‍ഡ്‌നര്‍, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്‍ട്രി, ട്രെന്‍ഡ് ബോള്‍ട്ട്.