ജി-മെയില്‍ അക്കൗണ്ടില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ ആപ്പുകള്‍ക്ക് ഷെയര്‍ ചെയ്യുന്നതായി റിപ്പോര്‍ട്ട്

ജിമെയില് അക്കൗണ്ടുകളില് നല്കിയിട്ടുള്ള വിവരങ്ങള് തേര്ഡ് പാര്ട്ടി ആപ്ലിക്കേഷനുകള്ക്ക് ലഭ്യമാണെന്ന് റിപ്പോര്ട്ടുകള്. സ്വകാര്യ ഇന്ഫര്മേഷനുകള്, ചിത്രങ്ങള്, അക്കൗണ്ടിലേക്ക് വരുന്ന സന്ദേശങ്ങള് ഇവയില് ഉള്പ്പെടുമോയെന്നത് സംബന്ധിച്ച വിവരങ്ങള് ലഭ്യമല്ല. അക്കൗണ്ടിലെ വിവരങ്ങള് വായിക്കാന് ഗൂഗ്ള് ഇപ്പോഴും തേര്ഡ് പാര്ട്ടി ആപ്പുകളെ അനുവദിക്കുന്നതായി സി.എന്.എനാണ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
 | 

ജി-മെയില്‍ അക്കൗണ്ടില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ ആപ്പുകള്‍ക്ക് ഷെയര്‍ ചെയ്യുന്നതായി റിപ്പോര്‍ട്ട്

കാലിഫോര്‍ണിയ: ജിമെയില്‍ അക്കൗണ്ടുകളില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ക്ക് ലഭ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍. സ്വകാര്യ ഇന്‍ഫര്‍മേഷനുകള്‍, ചിത്രങ്ങള്‍, അക്കൗണ്ടിലേക്ക് വരുന്ന സന്ദേശങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുമോയെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. അക്കൗണ്ടിലെ വിവരങ്ങള്‍ വായിക്കാന്‍ ഗൂഗ്ള്‍ ഇപ്പോഴും തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ അനുവദിക്കുന്നതായി സി.എന്‍.എനാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡാറ്റ ഉപയോഗിക്കുന്നത് ഉപയോക്താക്കള്‍ക്ക് സുതാര്യമായിരിക്കുന്നിടത്തോളം കാലം ഡവലപ്പര്‍മാര്‍ക്ക് മൂന്നാം കക്ഷികളുമായി ഡാറ്റ പങ്കിടാമെന്ന് യു.എസ് സെനറ്റര്‍മാര്‍ക്ക് ഗൂഗിള്‍ അയച്ച കത്തില്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഉപയോക്താക്കള്‍ക്ക് സ്വകാര്യത നയം സൗകര്യം നല്‍കുന്നെന്നും ഗൂഗിള്‍ അമേരിക്കയുടെ പബ്ലിക് പോളിസി ആന്റ് ഗവണ്‍മെന്റ് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് സൂസന്‍ മോലിനാരി പ്രതികരിച്ചിട്ടുണ്ട്.

തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ വ്യക്തിവിവരങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്ക് ഓണ്‍ലൈനില്‍ ലഭ്യമാകുന്ന പരസ്യവും ഇതര വിവരങ്ങളും നിയന്ത്രിക്കാന്‍ സാധിക്കും. ലോകത്താകമാനം ജിമെയിലിന് ഏകദേശം 1.4 ബില്ല്യന്‍ ഉപയോക്താക്കളുണ്ട്. ഇവരുടെ വ്യക്തി വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് വായിക്കാന്‍ കഴിയുന്നത് വലിയ അപകടം ചെയ്യുമെന്നാണ് ടെക് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.