കൊല്ലത്ത് ഓട്ടോഡ്രൈവറുടെ ക്വട്ടേഷന്‍ കൊലപാതകത്തിന് പിന്നില്‍ വിവാഹേതര ബന്ധമെന്ന് സൂചന

കൊല്ലത്ത് ഓട്ടോഡ്രൈവറായിരുന്ന ജോനകപ്പുറം ചന്ദനയഴികത്ത് പുരയിടത്തില് സിയാദിന്റെ (32) കൊലപാതകത്തിന് പിന്നില് വിവാഹേതര ബന്ധമെന്ന് സൂചന. പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കൊല്ലപ്പെട്ട സിയാദും പള്ളിത്തോട്ടം സ്വദേശിയായ പ്രവാസിയുടെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നു. ഒരാഴ്ച്ചത്തോളം സിയാദുമായി ഒന്നിച്ചു കഴിഞ്ഞ ഇവരെ ബന്ധുക്കള് തിരികെ കൊണ്ടുവരികയും ചെയ്തിരുന്നു. ഈ ബന്ധമാണ് കൊലപാതകത്തിന് കാരണമായിരിക്കുന്നതെന്നാണ് സൂചന.
 | 

കൊല്ലത്ത് ഓട്ടോഡ്രൈവറുടെ ക്വട്ടേഷന്‍ കൊലപാതകത്തിന് പിന്നില്‍ വിവാഹേതര ബന്ധമെന്ന് സൂചന

കൊല്ലം: കൊല്ലത്ത് ഓട്ടോഡ്രൈവറായിരുന്ന ജോനകപ്പുറം ചന്ദനയഴികത്ത് പുരയിടത്തില്‍ സിയാദിന്റെ (32) കൊലപാതകത്തിന് പിന്നില്‍ വിവാഹേതര ബന്ധമെന്ന് സൂചന. പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കൊല്ലപ്പെട്ട സിയാദും പള്ളിത്തോട്ടം സ്വദേശിയായ പ്രവാസിയുടെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നു. ഒരാഴ്ച്ചത്തോളം സിയാദുമായി ഒന്നിച്ചു കഴിഞ്ഞ ഇവരെ ബന്ധുക്കള്‍ തിരികെ കൊണ്ടുവരികയും ചെയ്തിരുന്നു. ഈ ബന്ധമാണ് കൊലപാതകത്തിന് കാരണമായിരിക്കുന്നതെന്നാണ് സൂചന.

യുവതിയുടെ ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്‌തേക്കും. സിയാദുമായി ബന്ധം അവസാനിപ്പിക്കുന്നതിനായി യുവതിയെ ബന്ധുക്കള്‍ കൗണ്‍സലിംഗിന് വിധേയമാക്കിയിരുന്നു. എന്നാല്‍ വീണ്ടും ബന്ധം തുടര്‍ന്നതാണ് ബന്ധുക്കളെ പ്രകോപിതരാക്കിയതെന്നാണ് സൂചന. നേരത്തെ ബന്ധം അവസാനിപ്പിക്കുന്നതിനായി ഭര്‍ത്താവ് യുവതിയുമായി ഇരവിപുരത്തേക്ക് താമസം മാറിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച്ച അര്‍ദ്ധരാത്രിയാണ് സിയാദിനെ ഒരുസംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ഇയാള്‍ ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന അക്രമികള്‍ കൊല്ലം മഹാറാണി മാര്‍ക്കറ്റ് ഭാഗത്തുവെച്ച് വീണ്ടും കുത്തുകയായിരുന്നു. കഴുത്തിനേറ്റ മാരകമായ പരിക്കാണ് മരണകാരണമായിരിക്കുന്നത്. സമീപത്തുണ്ടായിരുന്ന രണ്ട് പേരാണ് സിയാദിനെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുന്‍പ് മരണം സംഭവിച്ചിരുന്നു.