വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ല; പ്രതീക്ഷക്ക് വകയെന്ന് ഐഎസ്ആര്‍ഒ

ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള് തുടരുകയാണെന്നും ഐഎസ്ആര്ഒ വ്യക്തമാക്കി.
 | 
വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ല; പ്രതീക്ഷക്ക് വകയെന്ന് ഐഎസ്ആര്‍ഒ

ബംഗളൂരു: ചന്ദ്രനില്‍ ഇറങ്ങുന്നതിന് മുമ്പായി സിഗ്നല്‍ നഷ്ടമായ വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ലെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍. എന്നാല്‍ ചരിഞ്ഞ് കിടക്കുന്ന അവസ്ഥയിലാണ് ലാന്‍ഡര്‍ എന്നും ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ വ്യക്തമാക്കി. ലാന്‍ഡിംഗില്‍ തകര്‍ന്നിട്ടില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നതെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെയാണെങ്കില്‍ ലാന്‍ഡറിനുള്ളിലെ പ്രഗ്യാന്‍ റോവര്‍ ഉള്‍പ്പെടെ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിഞ്ഞേക്കുമെന്ന ആത്മവിശ്വാസമാണ് ശാസ്ത്രജ്ഞര്‍ പ്രകടിപ്പിക്കുന്നത്.

ALSO READ: ഇസ്രോ ചെയര്‍മാനെ ശാസിക്കുകയായിരുന്നോ? മോദിക്കെതിരെ പുതിയ ആരോപണം; തെളിവായി വീഡിയോ!

ചന്ദ്രനില്‍ വീണ് കിടക്കുന്ന വിക്രം ലാന്‍ഡറിന്റെ തെര്‍മല്‍ ഇമേജുകള്‍ ചന്ദ്രയാന്‍ ഓര്‍ബിറ്റര്‍ ഞായറാഴ്ച പകര്‍ത്തിയിരുന്നു. 14 ദിവസത്തേക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിധത്തിലാണ് പ്രഗ്യാന്‍ റോവര്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ കാലയളവിനുള്ളില്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം സാധ്യമായാല്‍ ചന്ദ്രയാന്‍ ലക്ഷ്യമിട്ടിട്ടുള്ള പരീക്ഷണങ്ങള്‍ പൂര്‍ണ്ണമായും ചെയ്യാന്‍ സാധിക്കും.

നേരത്തെ വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനുള്ള എല്ലാ സാധ്യതകളും അവസാനിച്ചതായി വിധിയെഴുതാന്‍ ആയിട്ടില്ലെന്ന് ചന്ദ്രയാന്‍ 1 പ്രൊജക്ട് ഡയറക്ടര്‍ ഡോ. മൈലസ്വാമി അണ്ണാദുരൈ വ്യക്തമാക്കിയിരുന്നു. നിലവില്‍ സിഗ്‌നലുകള്‍ നഷ്ടമായിട്ടുണ്ടെങ്കിലും ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനുള്ള എല്ലാ സാഹചര്യവും ഇല്ലാതായി എന്ന് കണക്ക് കൂട്ടാനായിട്ടില്ല. ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമാണ്. നമുക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും ഡോ. മൈലസ്വാമി അണ്ണാദുരൈ വ്യക്തമാക്കി.

ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിച്ച പാക് മന്ത്രിയുടെ ‘വായടപ്പിച്ച്’ പാകിസ്ഥാനി ബഹിരാകാശ ഗവേഷക

വലിയ കുഴിയില്‍ വീണാല്‍ പോലും സിഗ്‌നലുകള്‍ കൃത്യമായി ലഭ്യമാകുന്ന രീതിയിലാണ് ലാന്‍ഡറിന്റെ ഡിസൈന്‍. അസാധാരണ വേഗമാണ് ലാന്‍ഡറിന് അവസാന നിമിഷത്തിലുണ്ടായിരുന്നത്. ഇതാണ് സിഗ്‌നല്‍ നഷ്ടമാകാന്‍ കാരണമായിരിക്കുന്നത്. ഓര്‍ബിറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓര്‍ബിറ്ററിലേക്ക് ബന്ധം സ്ഥാപിക്കാന്‍ ലാന്‍ഡറിന് ഇനിയും കഴിയും. ഗര്‍ത്തത്തിലേക്കാണോ ലാന്‍ഡര്‍ പതിച്ചതെന്ന് പരിശോധിക്കുന്നുണ്ട്. ഇനിയുള്ള സമയം അതീവ നിര്‍ണായകമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ല; പ്രതീക്ഷക്ക് വകയെന്ന് ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍ 1 പ്രൊജക്ട് ഡയറക്ടറായിരുന്ന ഡോ. മൈലസ്വാമി അണ്ണാദുരൈ യു ആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ മുന്‍ മേധാവി കൂടിയായിരുന്നു. വിക്രം ലാന്‍ഡറുമായി അടുത്ത മണിക്കൂറുകളില്‍ ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് നേരത്തെ ഇസ്രോയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.