'വാര്യര് പറയണ പോലെ, ഇത് അവരുടെ കാലമല്ലേ'! ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ പിന്തുണച്ച് ബല്‍റാം

 | 
Uniform

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ പിന്തുണച്ച് വി.ടി.ബല്‍റാം. ബാലുശ്ശേരി എച്ച്എസ്എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഏര്‍പ്പെടുത്തിയതിനെ കെ.എസ്.യുവും എസ്എസ്എഫും ഏതാനും ചില മുസ്ലീം സംഘടനകളും എതിര്‍ക്കുന്നതിനിടെയാണ് ബല്‍റാം പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. അവര്‍ക്ക് കംഫട്ടബിള്‍ ആയി തോന്നുന്ന വസ്ത്രം അവര്‍ ധരിക്കട്ടെ. ഫ്രീഡം ഓഫ് ചോയ്‌സും ഈക്വാളിറ്റിയും ജന്‍ഡറും ഒബ്ജക്റ്റിഫിക്കേഷനുമൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങള്‍ മാറട്ടൈയെന്ന് ബല്‍റാം ഫെയിസ്ബുക്കില്‍ കുറിച്ചു.

ബാലുശ്ശേരിയിലെ പരീക്ഷണം അവിടം കൊണ്ട് അവസാനിക്കുന്ന സാഹചര്യമുണ്ടാവരുത്. അതുകൊണ്ട് തന്നെ അമിതാവേശവും ആക്രോശങ്ങളുമല്ല ഇക്കാര്യത്തില്‍ വേണ്ടത്. മറിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ കൂടുതല്‍ ജനാധിപത്യപരമായ ചര്‍ച്ചകളും ബോധ്യപ്പെടുത്തലുകളുമാണ് ഉണ്ടാവേണ്ടത്. 'ജന്‍ഡര്‍ ന്യൂട്രല'ടക്കം ഏത് പേരിട്ട് വിളിച്ചാലും മനസ്സിനിണങ്ങുന്നതും സൗകര്യപ്രദവുമായ വസ്ത്രധാരണ രീതികള്‍ സ്വയം തെരഞ്ഞെടുക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് തന്നെ കഴിയുന്ന അവസ്ഥയാണ് നാം സൃഷ്ടിച്ചെടുക്കേണ്ടത്.
വാര്യര് പറയണ പോലെ, ഇത് അവരുടെ കാലമല്ലേ എന്നും ബല്‍റാം കുറിച്ചു.

പോസ്റ്റ് വായിക്കാം

അവര്‍ക്ക് കംഫട്ടബിള്‍ ആയി തോന്നുന്ന വസ്ത്രം അവര്‍ ധരിക്കട്ടെ. ഫ്രീഡം ഓഫ് ചോയ്‌സും ഈക്വാളിറ്റിയും ജന്‍ഡറും ഒബ്ജക്റ്റിഫിക്കേഷനുമൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങള്‍ മാറട്ടെ.
യൂണിഫോമിറ്റിയല്ല, ഡൈവേഴ്‌സിറ്റി തന്നെയാണ് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യം. അതിനാല്‍ സ്‌ക്കൂള്‍ യൂണിഫോമിനകത്തും പരമാവധി വൈവിധ്യങ്ങള്‍ക്കുള്ള കുട്ടികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാനുള്ള സാധ്യത ആരായാവുന്നതാണ്. നിലവില്‍ യൂണിഫോമുകള്‍ കൂടുതലും വിലക്കുകളുടെ രൂപത്തിലാണ് കടന്നുവരുന്നത്, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക്. ചുരിദാറേ ധരിക്കാന്‍ പാടൂ, ചുരിദാറിന് സ്ലിറ്റ് ഉണ്ടാവാന്‍ പാടില്ല, ഉണ്ടെങ്കില്‍ത്തന്നെ അതിന് നീളമുണ്ടാവാന്‍ പാടില്ല, ഷാള്‍ നെഞ്ചിലേക്ക് എത്ര വരെ ഇറക്കിയിടണം, മുടി രണ്ടുവശത്തേക്കും എങ്ങനെ പിന്നിയിടണം, എങ്ങനെ റിബണ്‍ കെട്ടണം, എന്നിങ്ങനെ വിലക്കുകളുടെ അയ്യരുകളിയാണ്. ആണ്‍കുട്ടികള്‍ക്കാണെങ്കില്‍ ഇത്തരം പൊല്ലാപ്പുകള്‍ അധികമില്ല. ഇതില്‍ നിന്നൊക്കെ ഒരു മാറ്റമുണ്ടാവുന്ന ഏതൊരു നീക്കവും സ്വാഗതാര്‍ഹമാണ്. ആ നിലയില്‍ കൂടുതല്‍ സ്വാതന്ത്ര്യങ്ങളും ചോയ്‌സുകളും അനുവദിക്കപ്പെടുന്ന തരത്തിലാണ് ഡ്രസ് കോഡ് മാറേണ്ടത്, പുതിയ അടിച്ചേല്‍പ്പിക്കലുകളുടെ രൂപത്തിലല്ല. അതിന് യൂണിഫോം മാത്രം മാറിയാല്‍ പോരാ, കാഴ്ചപ്പാടുകളും മാറണം.
ബാലുശ്ശേരിയിലെ പരീക്ഷണം അവിടം കൊണ്ട് അവസാനിക്കുന്ന സാഹചര്യമുണ്ടാവരുത്. അതുകൊണ്ട് തന്നെ അമിതാവേശവും ആക്രോശങ്ങളുമല്ല ഇക്കാര്യത്തില്‍ വേണ്ടത്. മറിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ കൂടുതല്‍ ജനാധിപത്യപരമായ ചര്‍ച്ചകളും ബോധ്യപ്പെടുത്തലുകളുമാണ് ഉണ്ടാവേണ്ടത്. 'ജന്‍ഡര്‍ ന്യൂട്രല'ടക്കം ഏത് പേരിട്ട് വിളിച്ചാലും മനസ്സിനിണങ്ങുന്നതും സൗകര്യപ്രദവുമായ വസ്ത്രധാരണ രീതികള്‍ സ്വയം തെരഞ്ഞെടുക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് തന്നെ കഴിയുന്ന അവസ്ഥയാണ് നാം സൃഷ്ടിച്ചെടുക്കേണ്ടത്.
വാര്യര് പറയണ പോലെ, ഇത് അവരുടെ കാലമല്ലേ!